“ ഉടനെ തിരിച്ചു തരാം… “
പണം വാങ്ങുന്നതിനിടയിൽ ശ്രീനിവാസൻ പറഞ്ഞു……
കുറുപ്പ് ഒന്നിരുത്തി മൂളി…
പടിപ്പുര കടന്ന് ഇടവഴിയിലേക്കിറങ്ങുമ്പോൾ ശ്രീനിവാസൻ ഒന്നു കൂടി തിരിഞ്ഞു നോക്കി…
ഇല്ല…
സേതുലക്ഷ്മിയില്ല…
സന്ധ്യ കനത്തു തുടങ്ങിയിരുന്നു…
വലത്തേക്ക് ക്ഷേത്രത്തിലേക്കുള്ള വഴിയാണ്…
അതിലെ പോയാലും റോഡിൽ ചെല്ലാം…
ഇടതുവശത്തുള്ള ഇരുവശങ്ങളും കയ്യാലകൾ കെട്ടിത്തിരിച്ച, എളുപ്പമുള്ള നടവഴിയിലൂടെ നിരാശനായി ശ്രീനിവാസൻ നടന്നു…
കയ്യാലകൾക്കു മുകളിൽ മുള്ളുവേലി…
ഇടതു വശത്തെ സ്ഥലം കുറുപ്പിന്റെ തന്നെയാണ്…
വലതു വശത്തുള്ളത് ക്ഷേത്രഭൂമിയും…
പത്തു മീറ്ററോളം ശ്രീനിവാസൻ മുന്നോട്ടു നടന്നതും വേലിക്കപ്പുറത്തു നിന്ന് ഒരു ഇളക്കമുണ്ടായി….
മുഖമുയർത്തിയ ശ്രീനിവാസൻ അവളെ കണ്ടു…
സേതുലക്ഷ്മി……….!
തന്റെ സേതു…….!
ഹൃദയത്തിലെ തിരയിളക്കത്താൽ ശ്രീനിവാസൻ കുളിർ കോരിയതു പോലെ വിറച്ചു…
സന്ധ്യയിൽ നിറദീപം പോലെ സേതുലക്ഷ്മി……….
ആ പ്രകാശം മതിയായിരുന്നു , ഇരുളടഞ്ഞ അവന്റെ ഹൃദയം വർണ്ണപൂരിതമാകുവാൻ…
വേലിയിൽ കൈ കുത്തി, അവൾ നിന്നു കിതച്ചു…
വെളുത്ത നിറത്തിലുള്ള ഒരു പഴയ ഹാഫ് സാരിയും ബ്ലൗസുമായിരുന്നു അവളുടെ വേഷം…
“” ഞാം കണ്ട്… പടിപ്പുര കടന്ന് വരണത്…”
“” പൊറത്തേക്ക് കണ്ടില്ല…….”
ശ്രീനിവാസനും ശ്വാസമെടുത്തു…
“” എപ്പഴാ വന്നേ……….””
ചോദ്യത്തോടൊപ്പം ഇരുവരും മുന്നോട്ടു നടന്നു……
പറമ്പിനകത്തേക്കും പുറത്തേക്കും വഴിയുണ്ടായിരുന്നില്ല…
“” വൈകിട്ട്…….””
“ തെരഞ്ഞു വന്നതാ……….?””
“ വരാതെ പറ്റ്വോ………..?””