ചാരുലത ടീച്ചർ 8 [Jomon]

Posted by

 

“മൈരൻ ഇത് കണ്ടിട്ടാണോ ഓടിപാഞ്ഞത്..”

 

കലുങ്ങിൽ വെച്ച ഫോണെടുത്തു പെട്ടന്നരയിൽ തിരുകികൊണ്ട് ഞാൻ തിരിഞ്ഞു നടന്നു…ഇല്ലില്ല ഈ നടപ്പിൽ ഞാൻ വീടെത്തില്ല…. പിന്നൊരോട്ടമായിരുന്നു…. കല്ലിലും മണ്ണിലും എന്ന് വേണ്ട കാലിനടിയിൽ എവിടെയൊക്കെ ബലം കിട്ടുന്നോ അവിടെയെല്ലാം ചവിട്ടി മെതിച്ചു ഞാനോടി…ഇടക്കാരോ നട്ട് വളർത്തിയ കപ്പയുടെ ഒരു മൂട് തണ്ടും കാലിൽ തട്ടി പറന്നു പോണത് കണ്ടു പക്ഷെ അകാലത്തിൽ നിര്യാദനായ ചെത്തുകാരൻ സധീശൻ ചേട്ടന്റെ വീടിനതിരു കെട്ടിയിരുന്ന ചീമക്കൊന്നയുടെ വേലി ചാടുന്നതിനിടയിൽ ഇതൊക്കെയാര് ശ്രദ്ധിക്കാൻ….

 

പിന്നാമ്പുറത്തെ മതില് ചാടിയതും ഒരുലോട് വെള്ളവും തലയിലൂടെ കമിഴ്ത്തി മഴതന്നെ ജയിച്ചെന്നെന്നെ അറിയിച്ചു.

 

“പറി മഴ…”

 

തലയിലെ വെള്ളവും തൂത്തുകളഞ്ഞു അടുക്കളഭാഗത്തു നോക്കുമ്പോഴുണ്ട് മൂക്കത്ത് കയ്യും വെച്ചമ്മയെന്നെ നോക്കുന്നു…ആഹാ കയ്യിലൊരു കലം കഞ്ഞിവെള്ളവുമുണ്ടല്ലോ…

 

“പവിഴ മഴയേ.. ഓഓഓ…നീ പെയ്യുമോ…!!!

 

അമ്മേനേം നോക്കി ഒരു മൂളിപ്പാട്ടും പാടി ഞാൻ നടന്നു..

 

“നിന്ന് മഴ കൊള്ളാതെ കേറി പോടാ അകത്ത്…”

 

ശ്ശെടാ…ഇതെന്നാ പറ്റി…പാട്ടിഷ്ടപ്പെട്ടില്ലേ..

 

“കഞ്ഞിയിതെവിടെ പോണ് കഞ്ഞിവെള്ളവുമായി.. ഏഹ്ഹ്…?

 

പതിവ് പോലെ ഊക്ക് വാങ്ങാൻ വേണ്ടി ഞാനൊന്ന്നെറിഞ്ഞു നോക്കി…നല്ല മഴയല്ലേ…ഒരൂക്ക് കൂടെ കിട്ടയാലെനിക്ക് ചായയും കുടിച്ചു പോയി കിടക്കാമായിരുന്നു..

 

“അച്ഛന് കൊടുക്കാനാടാ…നിനക്കും വേണോ..?

Leave a Reply

Your email address will not be published. Required fields are marked *