ഇന്നിപ്പോൾ 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു , ഈ കാലയളവിനുള്ളിൽ പലതും സംഭവിച്ചു ….കടം കൂടിയപ്പോൾ ലക്ഷ്മിക് സ്വന്തം വീട് വിൽക്കേണ്ടി വന്നു …നാട്ടുകാരുടെ സഹായം കൊണ്ട് അനുവിന്റെ കല്യാണം കഴിഞ്ഞു….അങ്ങനെ പലതും …
അപർണയാകട്ടെ കുഞ്ഞുടുപ്പും പട്ടു പാവാടവും കഴിഞ്ഞു ധാവണിയിൽ ആരുടേയും മനം മയക്കുന്ന തനി നാടൻ സുന്ദരി ആയി മാറിയിരുന്നു. കൈമുട്ടിനേക്കാൾ നീളമേറിയ കറുത്ത ചുരുണ്ട മുടിയിൽ തുളസി കതിർതൂകി വിടർന്ന മിഴികളിൽ കണ്മഷികൊണ്ട് ചായം വരച്ചു വെളുത്തു തുടുത്ത മേനിയിൽ ധാവണി അണിഞ്ഞു അവൾ പുറത്തു ഇറങ്ങുമ്പോൾ എല്ലാം ആ നാട്ടിലെ പൂവാലന്മാർക്ക് ചാകര ആണ്. അവളുടെ മുന്നും പിന്നും കണ്ടു വെള്ളം ഇറക്കിയിട്ടുള്ളവരാണ് അന്നാട്ടിലെ ഒട്ടുമിക്ക ആളുകളും. പലപ്പോഴും വീട്ടിൽ ടോപ്പ് ഇട്ടു നടക്കുമ്പോൾലക്ഷി ചേച്ചി പോലും പറയും
” നിനക്കു ആ ഷാളിട്ട് നടന്നൂടെ പെണ്ണെ, ആരെങ്കിലും കേറി വന്നാൽ …”
‘പിന്നെ എല്ലാവരും എന്റെ നെഞ്ച് നോക്കാൻ നടക്കുകയല്ലേ.’ അമ്മ ഇത് ഇങ്ങനെ പറയുമ്പോള്‍ എല്ലാം അപ്പു പിറുപിറുക്കും.
കോളേജിലേക്ക് പോകുവാൻ ആയി അവൾ കവലയിൽ വന്നു നിന്നാൽ പണ്ട് അവളെ കൊഞ്ചിച്ചിരുന്ന അച്ഛന്റെ കൂട്ടുകാരെല്ലാം ഒന്ന് ഉഷാർ ആവും . ഇതൊന്നും മനസ്സിലാകാതെ പ്രകൃതി സുന്ദരമായ ആ ഗ്രാമത്തിലെ വായുവിനെ പോലെ ശുദ്ധമായ മനസ്സുമായി അപർണ നാട്ടിലെ പൂവാലൻ കോഴികളുടെ ഉറക്കം കെടുത്തികൊണ്ടിരുന്നു.
പിന്നീടാണ് ക്യാൻസറിന്റെ രൂപത്തിൽ ദുരന്തം അവളുടെ ജീവിതയിലേക് ഒരിക്കൽ കൂടി നടന്നു കയറിയത്.