നിതിൻ: വരുന്നുണ്ടോ നീയൊക്കെ? ഇല്ലെങ്കിൽ ഞാൻ പോകുവാ.
ഞങ്ങൾ മൂന്നും കൂടി സൈക്കിളെടുത്ത് നേരെ ഒരു ഹോട്ടലിലേക്ക് വിട്ടു. ഭക്ഷണവും കഴിച്ച് സാറിനെയും കണ്ട് ഇറങ്ങി. സാറിൻ്റെ വായിൽ നിന്ന് കേട്ടതിൻ്റെ ജാള്യത രണ്ടിൻ്റെയും മുഖത്ത് ഉണ്ടായിരുന്നു.
നിതിൻ: ഗ്രൗണ്ടിലേക്ക് വിട്ടാലോ? മാച്ച് ഉള്ളതല്ലേ.
അനു: ഉം…ഇത്തവണ എന്ത് വില കൊടുത്തും ജയിക്കണം. അഭിമാന പ്രശ്നമാണ്.
ഞാൻ: ഞാൻ വീട്ടിൽ പോകുവാടാ. എനിക്ക് ഈ കളിയൊന്നും മനസിലാവത്തില്ല.
അനു: നീ ഈ പഠിച്ചും പഠിപ്പിച്ചും നടന്നോ. നാടുമായി ഒരു ബന്ധോം വേണ്ട. നീ വാ നിതിനെ.
അതും പറഞ്ഞ് അവർ ഇറങ്ങി. അനു പറഞ്ഞതിനോട് തിരിച്ചൊന്നും പറയാൻ പറ്റിയില്ല. പറയാൻ വാക്കുകൾ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. പഠിച്ചത് മുഴുവൻ പ്രൈവറ്റ് സ്കൂളിൽ. പഠിച്ച് നേടിയ സർട്ടിഫിക്കറ്റ് അല്ലാതെ വലിയ കഴിവൊന്നും പറയാനില്ല. സ്‌പോർട്‌സിൽ വട്ട പൂജ്യം. കൂട്ടുകാർ എന്ന് പറയാൻ ആകെയുള്ളത് സ്കൂളിൽ നിന്ന് കിട്ടിയ ഈ രണ്ട് ജന്മങ്ങളും. ഞാൻ അതും ആലോചിച്ച് തിരികെ വീട്ടിലേക്ക് തിരിച്ചു.
മതിൽ കെട്ടി കോമ്പൗണ്ട് തിരിച്ചിട്ടില്ലാത്ത ഒരു വസ്തുവാണ് ഞങ്ങളുടേത്. വീടിന് സൈഡിലെ വഴിയാണ് ഞാൻ പറഞ്ഞ കോളനിയുടെ തുടക്കം. വീടിൻ്റെ ഒരു വശത്തെ വസ്തു റബ്ബറും മറ്റേത് കപ്പയും മുന്നിൽ റോഡും ഒരു കനാലും. വീട്ടിനടുത്ത് എത്താറായപ്പോൾ ദൂരെ രണ്ട് പേര് സംസാരിച്ച് നടന്ന് വരുന്നു. അമ്മയും മോളി ആൻ്റിയും. ചന്തയിൽ ഒരു ചെറിയ തുണിക്കട നടത്തുന്ന ചേച്ചിയാണ്. പരിചയമുള്ള വീടുകളിൽ പോയി നൈറ്റി, ഇന്നർവെയർ വിൽക്കുന്ന പണിയും ഉണ്ട്. ഒരു 50-55 വയസ് പ്രായം വരും. മക്കൾ രണ്ടും കെട്ടി കുടുംബങ്ങളായി.