“ഡ്രസ്സ് ഇടണോ.. ഏയ് എന്തിന്! അയാം എ ഫ്രീ ബേർഡ്!..”
അവൾ സ്വയം പറഞ്ഞു കൊണ്ട് ആ ബെഡ്ഷീറ്റ് തന്നെ എടുത്ത് തന്റെ മാറത്തുചുറ്റി പുതച്ച് കൊണ്ട് ചായ ഇടുവാൻ അടുക്കളയിലേക്ക് നടന്നു.
“ടിം ടോം!..”
കാളിംഗ് ബെൽ മുഴങ്ങി.
“ശ്ശോ ഇതാരാ ഇത്ര രാവിലെ!….”
അവൾ ഓൺ ചെയ്ത ഗ്യാസ് ഓഫ് ചെയ്തുകൊണ്ട് വീടിന്റെ മുൻവാതിലിലുള്ള ലെൻസിൽ കൂടെ പുറത്തേക്ക് നോക്കി. അത് അമ്മായിയുടെ മോൻ അപ്പുവായിരുന്നു.
‘ഇവനെന്താ ഈ നേരത്ത് സാധാരണ ഒരിക്കലും ഈ സമയം വരാത്തതാണല്ലോ. ഡ്രസ്സ് മാറ്റണോ? അല്ലേൽ വേണ്ട, ചോദിച്ചിട്ട് മാറ്റാം. ഇല്ലേൽ ചെക്കൻ ബെൽ അടിച്ചുകൊണ്ടേയിരിക്കും!’
മഹിമ തന്റെ തലയിൽ കെട്ടിയ ടവ്വൽ അഴിച്ചു അവിടെ വെച്ചുകൊണ്ട് അഴിഞ്ഞു വീണ മുടി ഒന്നും കൂടെ അഴിച്ചു മുകളിലേക്ക് കെട്ടി വെച്ചു.
“അല്ല ആരിത് അപ്പുവോ! എന്താടാ രാവിലെ തന്നെ? അല്ല, എന്തിയെ നിന്റെ വാല് കിച്ചു?..”
അവൾ വാതിൽ തുറക്കാതെ തന്നെ ചോദിച്ചു.
“അവൻ കാറിലുണ്ട് ചേച്ചി. ചേച്ചി ഒന്ന് വാതിൽ തുറന്നെ..”
“എന്താടാ, എന്തേലും കുഴപ്പമുണ്ടോ? അല്ല സാധാരണ അവനല്ലേ ഫസ്റ്റ് വരാറ്..”
മഹിമ പയ്യെ വാതിൽ കുറച്ച് തുറന്ന് തല മാത്രം പുറത്തേക്കിട്ട് കിച്ചു എവിടെയാണെന്ന് നോക്കി. എന്നാൽ അവിടെയൊന്നുമവനെ കണ്ടില്ല.
“അമ്മ ഉണ്ടോ ചേച്ചി ഇവിടെ?..”
“ഇല്ലെടാ, ഗുരുവായൂർ അമ്പലത്തിൽ പോയേക്കുവാ. രണ്ടുദിവസം കഴിഞ്ഞേ വരൂ…”
“ഹാവു ആശ്വാസമായി!..”