“” നിനക്ക് ഞങ്ങളെ മനസ്സിലായോ…? “” എന്റെ അടുത്ത് വന്ന് ശരത്തേട്ടൻ ടെൻഷനോടെ ചോദിച്ചു…! ഇയാളിതെന്ത് മൈരാ ഈ ചോയ്ക്കണേ…? ന്നാണ് എനിക്കപ്പൊ തോന്നിയത്…!
“” നിങ്ങക്ക് വയ്യേ…! “” ന്നുള്ള എന്റെ മറുപടികെട്ട ശരത്തേട്ടന്റെ മുഖത്ത് ഒരാശ്വാസത്തിന്റെ ചിരി നിറഞ്ഞു…! അതെ അവസ്ഥയായിരുന്നു ബാക്കിയുള്ളോർക്കും…!
അതിന് ശേഷം എന്റെ അടുത്തിരുന്ന് എല്ലാം ചോയ്ച്ചറിയേം എന്നെ സമാധാനിപ്പികേം ഒക്കെ ചെയ്യല്ലായിരുന്നു അവരുടെയെല്ലാം പരിപാടി…!
എനിക്ക് ബോധംവന്നൂന്ന് അറിഞ്ഞ ഡോക്ടർ സ്റ്റെതസ്കോപ്പും കഴുത്തിലിട്ട് ഭയങ്കര സെറ്റപ്പിൽ രണ്ട് നഴ്സുമാരുമായി എന്റെ സുഗവിവരമെല്ലാം അന്വേഷിച്ച് ഒരു ലോഡുകണക്കിനു മരുന്നും എഴുതിത്തന്നു പോയി…! പോണേനു മുന്നേ രണ്ട് ദിവസം കഴിഞ്ഞ് ഡിസ്റ്റാർജ് ആക്കാംന്നൊക്കെ പറയണ കേട്ടു…!
അങ്ങനെ കൂടെ നിന്ന നായിന്റെ മക്കള് എനിക്ക് കൊണ്ടുവന്ന അപ്പിളും മുന്തിരുമൊക്കെ തിന്നണ നോക്കിനില്കേയാണ് അച്ഛനും അമ്മയും കേറിവരുന്നത്…! എന്നെ കണ്ടപാടേ രണ്ടുപേരും എന്റെടുത്ത് വന്നു…! അടുത്തിരുന്ന സ്റ്റൂളുവലിച്ചിട്ട് അച്ഛനതിൽ ഇരുന്നപ്പോ അമ്മ എനിക്കടുത്തു ബെഡിൽ കേറിയിരിക്കുകയായിരുന്നു…!
ഈ തള്ളയല്ലേ ഞാനവളെ കൊല്ലാൻനോക്കിന്നൊക്കെ പറഞ്ഞെന്നെ പ്രാഗ്യെത്…? ഇനി സ്വപ്നം വല്ലതും കണ്ടതാവോ…? മനസ്സിൽ അങ്ങനെ തോന്നിയെങ്കിലും ഞാനത് പുറത്ത് കാണിക്കാതെ അവരെ തന്നെ നോക്കി കിടന്നു…!
ഹോസ്പിറ്റലിൽ നിന്ന് രണ്ടു ദിവസം കഴിഞ്ഞ് ഡിസ്റ്റാർജ് ആയി…! ആക്‌സിഡന്റിൽ എന്റെ കൈയിന്റെ ഷോൾഡർ ചെറുതായൊന്നു ഊരിപോയിരുന്നത് കൊണ്ടും വലത്തേ തുടയിലും താഴെയുമെല്ലാം ചെറിയ ചതവൊക്കെ ഉള്ളത്കൊണ്ടും കൊറേ ദിവസത്തിനു മേലനങ്ങാനൊക്കെ അത്യാവിശ്യം നല്ല ബുദ്ധിമുട്ടായിയിരുന്നു…! യെന്ത് ചെയ്യാൻ വിട്ട വളി പിടിച്ച കിട്ടൂല്ലല്ലോ…!