റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്]

Posted by

 

“മറ്റന്നാളു പോവില്ലേ കണ്ണാ. കുറച്ചു സാധനങ്ങൾ മതി. കുറെ വിഭവങ്ങളൊന്നും വേണ്ട. ഇതെന്നെ നിന്റെ ആഗ്രഹത്തിന് സമ്മതിച്ചതാ”

 

പച്ചക്കറി വാങ്ങി ഞങ്ങൾ ജ്വല്ലറിയിൽ കയറി. രേണുവിന് അരഞ്ഞാണം വാങ്ങി. മുത്തുകളുള്ള വെള്ളി പാദസരവും എടുത്തു.

 

“താലി വാങ്ങുന്നില്ലേ കണ്ണാ”?

 

ഞാൻ ഒരു താലിമാല എടുത്തു.

 

“ഇതെങ്ങനെണ്ട് രേണു”?

 

“നിനക്കിഷ്ടമുള്ളത് മതി കണ്ണാ”

 

ആഭരണങ്ങൾ വാങ്ങി ബില്ലുമടച്ച് ജ്വല്ലറിയിൽ നിന്നിറങ്ങി.

 

“എന്നാ ഇനി വീട്ടിൽ പോവാം”

 

“പോവാം”

 

ജംഗ്ഷനിലെ സിഗ്നലിൽ നിർത്തിയിരിക്കുകയാണ് വണ്ടി. രേണു എന്തോ ആലോചനയിലാണ്.

 

“ഞാൻ രേണുവിനോട് ഒരു കാര്യം ചോദിക്കട്ടെ”?

 

“ചോദിച്ചോ കണ്ണാ”

 

“പ്രേമിച്ചാ മാത്രം പോരാ. പ്രേമിക്കപെടുന്നുണ്ട്ന്നു മറ്റേ ആൾക്കും തോന്നണ്ടേ”?

 

“ വേണം”

 

“രേണുവിനെ ഞാൻ എങ്ങനെയാ പ്രേമിക്കണ്ടേ? ചോദ്യം മനസിലായോ”?

 

“ മനസിലായി. നോക്ക് കണ്ണാ, ഞാൻ ചെറുപ്പം തൊട്ടേ ഒറ്റക്കായിരുന്നു. എന്നും ബുക്കുകളായിരുന്നു കൂട്ട്. അയാം എ ലോൺലി ആൻഡ് ടോർച്ചേർഡ് സോൾ. സ്കൂൾ ലൈഫോ കോളേജ് ലൈഫോ ഒന്നും എനിക്കുണ്ടായിട്ടേ ഇല്ല. അങ്ങനെത്തെ കാലം പോലും ഓർമയിലില്ല. അക്കാദമിക്സിൽ ആയിരുന്നു ശ്രദ്ധ മുഴുവൻ”

 

“ ഹൈസ്കൂൾ പ്രണയം പോലെ ഞാൻ രേണുവിനെ പ്രേമിക്കണന്നല്ലേ”?

 

“പോര. എല്ലാത്തരം പ്രണയവും വേണം. ഞാൻ ജീവനോടെ ഉണ്ടായിരുന്നതും എന്നാൽ ജീവിക്കാത്തതുമായ കാലം മുഴുവൻ നിന്റെ കൂടെ വീണ്ടും ജീവിക്കണം. ഓരോ ദിവസവും പുതിയ അനുഭവങ്ങൾ വേണം”

Leave a Reply

Your email address will not be published. Required fields are marked *