അവിടെ ചെന്നപ്പോൾ അവർ പോകാൻ റെഡി ആയി നിൽക്കുന്നു. ചേച്ചിയുടെ മുഖത്തു അൽപ്പം വേവലാതിയുണ്ട്. അച്ഛന്റെ കാര്യം ആലോചിച്ചിട്ടാവും. പുള്ളി ഞങ്ങളെ സ്റ്റാൻഡിൽ ആക്കി ബസിൽ കയറ്റി ഇരുത്തിയിട്ടാണ് പോയത്. ഏകദേശം സെന്ററിലുള്ള സീറ്റ് ആണ് കിട്ടിയത്. അച്ഛന് സുഖമില്ലാതെ പോകുന്നതായത് കൊണ്ട് വല്ലാതെ സംസാരിക്കാൻ ഞാൻ നിന്നില്ല.
ചെങ്ങന്നൂർ എത്തുന്നത് വരെ ചേച്ചി എന്നോട് ചേച്ചിയുടെ വീട്ടിലെ കാര്യങ്ങളും അച്ഛന്റെ അവസ്ഥയും എല്ലാം പറഞ്ഞു. ചേച്ചിയുടെ വീട്ടിൽ നിന്നും 12 കിലോമീറ്റർ ആണ് എനിക്ക് എക്സാം സെന്ററിലേക്കുള്ളത്. അതിനാൽ എന്നോട് ചേച്ചിയുടെ വീട്ടിൽ നിൽക്കാനും പറഞ്ഞു. ചെങ്ങന്നൂരിൽ ബസ് ഇറങ്ങിയ ഞങ്ങൾ ഒരു ഓട്ടോ വിളിച്ചു ചേച്ചിയുടെ വീട്ടിലേക്കു പോയി.
അവിടെ ചെന്നപ്പോൾ ഞാൻ കൂടെയുണ്ടെന്ന കാര്യമൊക്കെ മറന്നു. വയ്യാതെ കിടക്കുന്ന അച്ഛന്റെ അടുത്തേക്ക് ഓടി. അവിടെ കണ്ട രണ്ടു പിള്ളേർ എന്നോട് ആരാണെന്നൊക്കെ ചോദിച്ചു. അവരോടു ചേച്ചിയുടെ അച്ഛന്റെ അവസ്ഥയൊക്കെ ചോദിച്ചു. ഹോസ്പിറ്റലിൽ നിന്നും ഇപ്പോൾ കൊണ്ടുവന്നിട്ടേയുള്ളു. സെക്കന്റ് അറ്റാക്ക് ആയിരുന്നു. അല്പം പ്രായമായിട്ടുണ്ട്. അവിടെ ചേച്ചിയുടെ അമ്മയും ചേച്ചിയുടെ നാത്തൂനും മക്കൾ രണ്ടുപേരുമാണ് ഉള്ളത്. ചേച്ചിയുടെ ആങ്ങള ഗൾഫിൽ ആണ്. ഇങ്ങനെയൊക്കെയാണ് അവിടുത്തെ കാര്യങ്ങൾ..
ഒരു അരമണിക്കൂർ ആയിക്കാണും ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു ഫോണിൽ കളിക്കുകയായിരുന്ന എന്റെ അടുത്തേക്ക് ചേച്ചി വേഗത്തിൽ വരുന്നു.