രണ്ടാം ജീവിതം 2 [Sree JK]

Posted by

 

സ്മിത കഴിച്ച് കൈ കഴുകി സോഫയിലേക്ക് ഇരുന്ന് ചാറ്റ് തുടർന്നു. രാധയും അടുത്ത് വന്നിരുന്നു. പുറത്ത് രമേശനും ചിന്തുവും കാര്യങ്ങൾ പറഞ്ഞ് ഇരിപ്പാണ്. അവർ തമ്മിൽ വേഗം കൂട്ടായത് പോലെ.

 

“അങ്ങോട്ട് നോക്കെടി, കൂടെ പഠിച്ചവരെ പോലെ ഇരുന്ന് കാര്യം പറച്ചിലാ രണ്ടും.”

 

“അവന് സംസാരിക്കാൻ ആരെയെങ്കിലും കിട്ടിയാൽ മതി. പഴേ സ്ഥലത്തെ കൂട്ടുകാർ മോശമാണെന്നും പറഞ്ഞ് മുറിയിൽ തന്നെ ആയിരുന്നെന്നേ. ഏത് നേരവും ഫോണും ലാപ്ടോപും തന്നെ.”

 

“ഇപ്പോഴത്തെ പിള്ളേരല്ലേ സ്മിതേ. അല്ല, ആരോടാ ഈ കുത്തി മറിക്കുന്നെ? ഓ, രാജേഷ്. എല്ലാം വിസ്തരിച്ച് പറഞ്ഞോ. ഇപ്പൊ അടയും ചക്കരയുമല്ലേ രണ്ടും. അവൻ്റെ ഭാര്യ കാണണ്ട.”

 

“ഒന്ന് പോ ചേച്ചി. ഞങ്ങള് ചുമ്മാ ഓരോന്ന്. ജോലിക്കാര്യം ഒക്കെയാന്നെ.”

 

“ഡ്രൈവറും ടീച്ചറും കൂടി ജോലിക്കാര്യം. ഉവ്വുവ്വേ.”

 

കളിയാക്കലും കാര്യം പറച്ചിലും കഴിഞ്ഞ് നേരം വൈകിയപ്പോൾ സ്മിതയും മോനും തിരികെ വീട്ടിലേക്ക് പോയി. രണ്ട് പേരും അവരുടെ റൂമിലേക്ക് കേറി. ടീഷർട്ട് ഊരി കസേരയിൽ ഇട്ടിട്ട് ലാപ്ടോപ്പും എടുത്ത് സ്മിത കട്ടിലിലേക്ക് ഇരുന്നു. അടുത്ത ദിവസത്തേക്ക് ആവശ്യമായ നോട്ടുകൾ തയ്യാറാക്കിയ ശേഷം ട്വിറ്ററിലേക്ക് കേറി. മുമ്പ് ഫേസ്ബുക്ക് ആയിരുന്നു. ഭർത്താവിൻ്റെ മരണശേഷം വരുന്ന സഹതാപ മെസേജുകളും അതിനിടയിലെ ചില ഞരമ്പന്മാരും കാരണമാണ് അത് പൂട്ടിയത്. ചീത്തപ്പേര് ഉണ്ടാവരുതല്ലോ. കൂടെ ജോലി ചെയ്തിരുന്ന ആലിസാണ് സ്മിതയെ ട്വിറ്ററിലേക്ക് കൊണ്ടുപോയത്. സ്മിതയുടെ വാട്സ്ആപ്പ് സ്റ്റാറ്റസിലെ സാഹിത്യമെഴുത്ത് കണ്ടിട്ടാണ് ട്വിറ്റർ പരിചയപ്പെടുത്തി കൊടുത്തത്. മുഖവും വ്യക്തിവിവരങ്ങളും പങ്ക് വെയ്ക്കരുതെന്നൊരു ഉപദേശം മാത്രമേ ആലിസ് കൊടുത്തിരുന്നുള്ളൂ. കുറച്ചുകാലം കൊണ്ടുതന്നെ സ്മിതയും അവിടെ എഴുത്തുകൾ കൊണ്ട് ഫേമസായി. ഫോളോവർ എണ്ണം കൂടുന്നതിനനുസരിച്ച് അശ്ലീല അക്കൗണ്ടുകളും വന്നുതുടങ്ങി. ആദ്യമൊക്കെ അരോചകമായി തോന്നിയെങ്കിലും അതിൻ്റെ ഗുണങ്ങൾ ആലിസ് പറഞ്ഞു കൊടുത്തതോടെ സ്മിതയും തുണ്ട് അക്കൗണ്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ഉറക്കം വരാത്ത രാത്രികളിൽ ഈ അക്കൗണ്ടുകളാണ് ഏക ആശ്രയം. പ്രവീണുമായുള്ള ജീവിതം അത്ര മോശമൊന്നുമായിരുന്നില്ല. പരസ്പരം സ്നേഹിച്ച് തന്നെയാണ് കഴിഞ്ഞിരുന്നത്. പക്ഷേ പ്രാരാബ്ധങ്ങളും ജീവിത സാഹചര്യവും ആ കുടുംബജീവിതത്തിൻ്റെ വലിയൊരു ഭാഗം കവർന്നെടുത്തിരുന്നു. ഭർത്താവിൻ്റെ മരണശേഷവും വികാരങ്ങൾ തോന്നിയിരുന്നെങ്കിലും ആരോടും പറയാതെ ഉള്ളിലൊതുക്കി തന്നാൽ കഴിയുന്നതിൽ അഭയം തേടുകയായിരുന്നു സ്മിത. വിധവയായതുകൊണ്ട് തന്നെ നോട്ടമിട്ട് വന്നിരുന്ന കണ്ണുകൾ സ്മിത വേഗം തിരിച്ചറിഞ്ഞു. അതുകൊണ്ടും കൂടിയാണ് ദൂരേക്ക് താമസം മാറിയതും ജോലിസംബന്ധമല്ലാത്ത കൂട്ടുകൾ കുറച്ചതും. പതിവുപോലെ അന്ന് രാത്രിയും ലാപ്ടോപ്പിൽ തന്നെ സമയം ചെലവഴിച്ച് എപ്പോഴോ ഉറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *