കിവികളുടെ നാട്ടിലൊരു പ്രണയകാലം 2 [ഒലിവർ]

Posted by

‘ നെന്നോട് മാറാൻ പറഞ്ഞതല്ലേടാ ഞാൻ…!!’

പൊന്നീച്ച പറന്ന ജിനുവിന് സ്ഥലകാലബോധം വീണ്ടെടുക്കാന്‍ ഒരൽപ്പസമയം വേണ്ടിവന്നു. അവൻ പകച്ച് ആന്റിയെ നോക്കി.

കലങ്ങി ചുവന്ന കണ്ണുകളോടെയുള്ള സെലീനാന്റിയുടെ ഭാഗം അവനെ ഭയപ്പെടുത്തി. ഇത്രയും ക്രോധത്തോടെ അവരെ മുമ്പ് കണ്ടിട്ടേയില്ലായിരുന്നു.

‘ അമ്മേം പെങ്ങളേം തിരിച്ചറിയാത്ത മുടിഞ്ഞവനെ!’ അവൾ പിറുപിറുത്തു.

അതവന്റെ ചങ്കിലാണ് പതിച്ചത്. അത് ശരിയുമാണ്. സ്വന്തം മമ്മിയായിരുന്നെങ്കിൽ താനിങ്ങനെ ചെയ്യുമായിരുന്നോ? പക്ഷേ ഇന്നുവരെ മമ്മിയില്ലാത്തതിന്റെ കുറവ് താനറിഞ്ഞിട്ടുണ്ടോ? അവർ തനിക്കാരാണെന്ന തിരിച്ചറിവ് തീയായി അവനെ പൊള്ളിച്ചു. പശ്ചാത്താപം അവനെ വിവശനാക്കി. ആ കണ്ണുകളിൽനിന്ന് നീർമണിമുത്തുകൾ അടർന്നൊഴുകി.

‘ സോറി ആന്റി….!! ഐ ആം സോറി… ചതിയനാ ഞാൻ… നന്ദിയില്ലാത്തവൻ. എല്ലാം ഞാൻ തകർക്കുവാ… ആന്റിയുടെ ജീവിതവും നമ്മുടെ ജീവിതവുമെല്ലാം.. ഐ ആം എ ബാസ്റ്റഡ്..! എന്നെയങ്ങ് കൊന്നുകള ആന്റി… ഇങ്ങനൊരു മോൻ ആന്റിയ്ക്ക് എന്തിനാ..’ ജിനു മുഖം പൊത്തിക്കരഞ്ഞു.

സെലീന മിഴിച്ച് അവനെ നോക്കി. കഴിഞ്ഞ കാലത്തിലേക്ക് വീണ്ടും മനസ്സ് പാഞ്ഞു.

പിഴച്ച് പെറ്റ അമ്മയെ വേറെ വിവാഹം കഴിപ്പിക്കാൻ തന്നെ ഒരനാഥാലത്തിൽ ആക്കിയിട്ട് മുത്തശ്ശനും അമ്മാവന്മാരും പോയി. പിന്നെ പതിനേഴ് വയസ്സുവരെ അനാഥാലയത്തിലായിരുന്നു ജീവിതം. പഠിക്കാൻ മിടുക്കിയായിരുന്നു. അതിനാൽ നാട്ടിലെ നല്ലൊരു കോളജിൽതന്നെ അഡ്മിഷനും ലഭിച്ചു. ആ കോളജ് ജീവിതത്തിലൊരു സ്നേഹപാലാഴിയായ്.… സ്നേഹിക്കാൻ ആരുമില്ലാത്തവളുടെ നൊമ്പരത്തിന് ഒരാശ്വാസമായി… ജിനുവിന്റെ അങ്കിൾ, തന്റെ ഫിലിപ്പച്ചായൻ കടന്നുവന്നു. അതുവരെ ആർക്ക് കൊടുക്കുമെന്നറിയാതെ മനസ്സിന്റെ കോണിൽ സൂക്ഷിച്ചുവച്ചിരുന്ന കടലോളം സ്നേഹം അച്ചായന് സമർപ്പിച്ചു. സ്വന്തം ബന്ധുക്കൾ സമ്മാനിച്ച തിക്താനുഭവങ്ങൾ മൂലം മറ്റാരുമിനി തന്റെ ജീവിതത്തിൽ വേണ്ടെന്ന വാശിയുണ്ടായിരുന്നു തനിക്ക്. താനും അച്ചായനും തങ്ങളുടെ കുഞ്ഞുങ്ങളും മാത്രമടങ്ങുന്ന ഒരു കൊച്ചുജീവിതം.

Leave a Reply

Your email address will not be published. Required fields are marked *