പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്]

Posted by

 

ആ ഘോര വിപിനത്തിൽ ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്ന ഏതൊരാൾക്കും ദണ്ഡകാരണ്യം പോലും വെറും കുറ്റിക്കാടായേ തോന്നൂ. മാഷിനെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല.

 

വാർദ്ധക്യത്താൽ പെണ്ണിൽനിന്ന് കണ്ണ് തെറ്റി റിട്ടയർമെന്റിന് ശേഷം സന്യാസിയാവാൻ വല്ല തഞ്ചവുമുണ്ടോ എന്നുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിൻസിപ്പൽ ശ്രീ കുഞ്ഞി ഒണക്കനെ കണ്ട് അവിടെയിരുന്ന കീറിപ്പറിഞ്ഞ ഒരു രെജിസ്റ്ററിൽ ഒപ്പിട്ട് സൗമ്യ ടീച്ചർ അന്ന് തന്നെ പുതിയ സ്കൂളിൽ ജോയിൻ ചെയ്തു.

 

ഓഫീസിലെ ചടങ്ങുകൾക്ക് ശേഷം സ്റ്റാഫ്‌ റൂമിലെ ഘടാ ഘടിയൻമാരെ ഓരോരുത്തരെയും പരിചയപ്പെട്ടു. കൂട്ടത്തിൽ പുതിയതായി വന്ന കണ്ടാൽ തന്നെ അവലക്ഷണം പിടിച്ച ആറ് ടീച്ചേഴ്സും ഉണ്ടായിരുന്നു.

 

“അല്ല ടീച്ചറെ, ടീച്ചറ് ഏതാ സബ്ജെക്ട്”?

 

കോമേഴ്സിലെ നന്ദൻ മാഷാണ്.

 

“ബോട്ടണിയാണ് മാഷേ”

 

“അല്ല, അനിൽ മാഷ് ഇതൊന്നും ചോദിച്ചില്ലേ? നിങ്ങൾ ഒരുമിച്ചല്ലായിരുന്നോ വന്നേ”

 

അനിൽ മാഷിൻ്റെ അടുത്തിരുന്ന മാത്‍സ്കാരി ത്രേസ്യാമ്മ ടീച്ചർ അനിൽ മാഷിനെ ഒന്ന് തോണ്ടി. സ്ത്രീകളോട് അധികം അങ്ങനെ സംസാരിക്കാത്ത പ്രകൃതമുള്ള മാഷിനെ മനഃപൂർവം ടീച്ചറൊന്നു കുത്തി.

 

“ അത് പറഞ്ഞപ്പോഴാ. മാഷ് എന്താ പഠിപ്പിക്കുന്നേന്ന് ഞാനും ചോദിച്ചില്ലല്ലോ”

 

“മാഷ് മലയാളം വാദ്യരാ. അറിയപ്പെടുന്ന ഒരു യുവ കവിയും എഴുത്തുകാരനുമൊക്കെയാ”

ഒരിത്തിരി ഇളക്കമുള്ള കെമിസ്ട്രിക്കാരി ആതിരയാണ് അതിനു മറുപടി പറഞ്ഞത്. അത് കേട്ട് എന്തോ ഒരിഷ്ടക്കേട് മാഷിന്റെ മുഖത്ത് തെളിഞ്ഞത് സൗമ്യ ശ്രദ്ധിക്കാതിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *