ദൂരെ നിന്നും വളവ് തിരിഞ്ഞ് ഒരു വെളിച്ചം വരുന്നത് ടോണി കണ്ടു.
റോഡിൽ നിന്നും അത് കാട്ടിലേക്ക് തിരിഞ്ഞപ്പോൾ ടോണി ഉറപ്പിച്ചു.
അത് ഷംസു തന്നെ.
ഷംസു വണ്ടി കൊണ്ട് വന്ന് അവനടുത്ത് നിർത്തി.
“ടോണിച്ചാ കയറ്..വേഗം പോയേക്കാം.. “
“ ഒരു പത്ത് മിനിറ്റ് ഇരിക്കെടാ.. കറിയാച്ചനൊന്ന് കടയടച്ചോട്ടെ.. “
“ അവിടെയൊന്നും ആരുമില്ല ടോണിച്ചാ.. ഏഴ് മണി കഴിഞ്ഞാൽ ഇവിടെ ഒരുത്തനും പുറത്ത് കാണില്ല. “
“ എന്നാലും ഒരു പത്ത് മിനിറ്റ് ഇരിക്ക്… ഞാനൊന്ന് വലിക്കട്ടെ.. അത് കഴിഞ്ഞ് പോകാം.. “
ടോണി പാറയിലേക്കിരുന്ന് ഒരു സിഗററ്റ് കൊളുത്തി.
“നിനക്ക് വേണോടാ…”
പാക്കറ്റ് അവന് നേരെ നീട്ടി ടോണി ചോദിച്ചു.
ഷംസു ഒരു കള്ളച്ചിരിയോടെ വണ്ടിയുടെ സീറ്റിനടിയിൽ നിന്നുംഒരു കുപ്പിയെടുത്തു.
“ടോണിച്ചാ.. ഞാനിതിൽ നിന്നും രണ്ടെണ്ണമടിക്കട്ടെ.. വല്ലാത്തൊരു പരവേശം.. ടോണിച്ചൻ പിന്നെ അടിച്ചാൽ മതി… “
അവൻ കുപ്പി പൊട്ടിച്ച് ഗ്ലാസിലേക്കൊഴിച്ച് പട പടാ രണ്ടെണ്ണം കീറി.
പിന്നെ കുപ്പിയടച്ച് സീറ്റിനടിയിൽ തന്നെ വച്ചു.
“ ഇനി പോയാലോ ടോണിച്ചാ.. നല്ല തണുപ്പുണ്ട്.. “
ടോണി സിഗററ്റ് കുറ്റി നിലത്തിട്ട് ചവിട്ടിക്കെടുത്തി, വന്ന് വണ്ടിയുടെ പിന്നിൽ കയറി. ഷംസുവണ്ടിയെടുത്തു. ഹെഡ്ലൈറ്റിന്റെ വെളിച്ചമുളളത് കൊണ്ട് മാത്രം ഒരു വണ്ടി പോകുന്നുണ്ടെന്നറിയാം.. തീരെ ശബ്ദമില്ല.
കറിയാച്ചന്റെ കടയുടെ മുന്നിലെത്തുമ്പോൾ പുറത്ത് വെളിച്ചം കുറഞ്ഞൊരു ബൾബ് കത്തുന്നുണ്ടെന്നല്ലാതെ ഒരൊറ്റ മനുഷ്യരുമില്ല.
ഷംസു വേഗത്തിൽ വണ്ടിയോടിച്ച് മുറ്റത്തേക്ക് കയറ്റി നിർത്തി.