“എന്താണ് പറഞ്ഞോളൂ..”
“അല്ല ആ സ്റ്റീരിയോ… സ്പീക്കർ അവിടെയുള്ള എന്റെ ഫ്രണ്ട്ന്റെ ഷോപ്പിൽ ഉണ്ട്. സാർ ഒന്ന് ഫ്രീ ആകുമ്പോൾ പറഞ്ഞാൽ മതി. അവൻ വന്നു വണ്ടി എടുത്തു കൊണ്ടുപോയി ശരിയാക്കി സാറിനെ തിരിച്ചേൽപ്പിച്ചോളും. സാറിന് ബുദ്ധിമുട്ട് ആകില്ലെങ്കിൽ മാത്രം മതി..”
“എന്ത് ബുദ്ധിമുട്ട്.. ഞങ്ങൾ ഒരു ഫാമിലി ഫങ്ക്ഷന് വേണ്ടി പോകുകയാണ്. വണ്ടി അവിടെ എത്തുന്ന വരെയേ ആവശ്യമുള്ളു. പിന്നെ അവിടുത്തെ വീട്ടിൽ വെറുതെ ഇട്ടേക്കുകയായിരിക്കും. ഞാൻ അജയ്‌നെ വിളിക്കാം കൂട്ടുകാരനോട് അപ്പോൾ വന്നു വണ്ടി എടുത്തോളാൻ പറഞ്ഞോളൂ. ”
“ഓഹ്ഹ്.. വലിയ ഉപകാരം.. സാറെ…”
“എന്നാ.. ശരി ഞങ്ങളങ്ങോട്ട്..
ഞാൻ ഇന്നോവ പോകുന്നത് നോക്കി നിന്നു. എന്റെ ചങ്കിൽ പെരുമ്പറ കൊട്ടുകയായിരുന്നു.
————————————————————-
ഏതാണ്ട് അഞ്ചുമണിയായപ്പോഴേക്കും രാമചന്ദ്രന്റെ സാറിന്റെ കോളേത്തി. അപ്പോൾ തന്നെ ഇക്കയുടെ ആളുകൾ പോയി വണ്ടിയെടുത്തു. ഏതാണ്ട് തിരികെ എട്ടുമണി ആയപ്പോൾ വണ്ടി കിട്ടിയെന്ന് പറഞ്ഞു പുള്ളി വീണ്ടും വിളിച്ചു.
പത്തു മണിയായപ്പോഴേക്കും ഞാൻ തിരികെ ഫ്ലാറ്റിൽ എത്തി. ചെന്നപാടെ രണ്ടെണ്ണം അടിച്ചു. എന്നിട്ടും ടെൻഷൻ മാറിയില്ല. ഫ്രഷ് ആയി ബെഡ്ഡിൽ കേറി കിടന്നു. നെഞ്ചിൽ ഒരു കല്ല് കേറ്റി വച്ച ഫീൽ. തിരിഞ്ഞും, മറിഞ്ഞും കിടന്നു.
ഫോൺ റിങ് ചെയ്യുന്നു. ആരാണെന്ന് നോക്കേണ്ട ആവശ്യമില്ല. സമീറയാണ്. ഈ സമയം അവളുടേതാണ്. അവളത് അധികാരത്തോടെ സ്വന്തമാക്കിയിരിക്കുന്നു.