ടോണി വളരെ സൗമ്യമായി, സൗഹാർദ്ദപരമായി പറഞ്ഞു.
ഷംസു ചെറുതായൊന്ന് ഞെട്ടി. തന്റെ കള്ളക്കളികളെല്ലാം ടോണിച്ചൻ മനസിലാക്കിയിരിക്കുന്നു.
എങ്കിലും അവൻ ഒട്ടും പതറാതെ, ഒരു പരിഭ്രമവുമില്ലാതെ ടോണിയുടെ കണ്ണിലേക്ക് നോക്കിയൊരു ചോദ്യം…
“”ടോണിച്ചൻ വീട്ടിൽ വന്നപ്പോൾ എന്റെ ഇത്തയെ കണ്ടില്ലേ… ?
ഇത്ത കാണാനെങ്ങിനെയുണ്ട്… ?’”
ടോണി പകച്ച് പോയി.. എന്താണിവൻ ചോദിച്ചത്… ?
വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യം..
ഇവന് കാര്യമായി എന്തോ തകരാറുണ്ടെന്ന് ടോണിക്ക് തോന്നി.
പക്ഷേ, അവൻ ചോദിച്ച ചോദ്യമെന്താണ്… ?
ഒരനിയൻ ചോദിക്കേണ്ട ചോദ്യമാണോ ഇത്… ?
“” എടാ ഷംസൂ… നീയെന്താണ് ചോദിച്ചതെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ… ?’
അവന്റെ തോളിൽപിടിച്ച് കുലുക്കിക്കൊണ്ട് ടോണി ചോദിച്ചു.
അവൻ പതിയെ ആ കയ്യെടുത്ത് മാറ്റി.
“ടോണിച്ചാ… വ്യക്തമായ ബോധത്തോടെത്തന്നെയാണ് ഞാൻ ചോദിച്ചത്.. എന്റെ ഇത്ത കാണാനെങ്ങിനെയുണ്ടെന്ന് തന്നെയാണ് ഞാൻ ചോദിച്ചത്…ടോണിച്ചായന് ഇത്തയെ ഇഷ്ടപ്പെട്ടോ… ?’”
ടോണി ശരിക്കും ഞെട്ടി.. ഉറച്ച ശബ്ദത്തോടെയാണ് ഷംസുവിന്റെ ചോദ്യം.. ഒരു പതർച്ചയുമില്ല.
തന്നെ ഏതോ ചതിയിൽ പെടുത്താനാണോ ഇങ്ങിനെയൊരു ചോദ്യം.. ?
ഒരു കുറുക്കന്റെ കൗശലമാണവന്റെ മുഖത്ത്..
എത്രചിന്തിച്ചിട്ടും തന്നോട് ഇങ്ങിനെയൊരു ചോദ്യം അവൻ ചോദിച്ചത് എന്തിനെന്ന് ടോണിക്ക് മനസിലാക്കാനായില്ല.
“”ടോണിച്ചാ… ഒരു സിഗററ്റ് കൂടിയുണ്ടോ..?”
സിഗററ്റ് പാക്കറ്റ് അവന് നീട്ടുമ്പോൾ ഇതെന്ത് ജീവി എന്നമട്ടിൽ
ടോണിയവനെതുറിച്ച് നോക്കി.
ഷംസു ഭാവഭേതമൊന്നുമില്ലാതെ, ഒന്നെടുത്ത് കത്തിച്ച് പുക ഊതിപ്പറത്തി.