മാത്തുക്കുട്ടി ഒച്ചയിട്ടു.
“ ടോണിച്ചാ.. ഞാനിവനെ ആ ചോലയിലൊന്ന് കൊണ്ടുപോയി മുക്കട്ടെ… എന്നിട്ട് വീട്ടിലാക്കാം… നമുക്ക് രാവിലെ കാണാം… “
മാത്തുക്കുട്ടി, ടോണിച്ചനോട് പറഞ്ഞു.
“ എന്നാ മാത്തുക്കുട്ടി വിട്ടോ… ഞാൻ കുറച്ച്നേരം കൂടി ഇവിടെ ഇരിക്കട്ടെ.. ഷംസു എന്റെ കൂടെ വന്നോളും.. “
“” എന്നാ ശരി ടോണിച്ചാ.. കൂടുതൽ സമയം ഇവിടെ ഇരിക്കണ്ട.. പെട്ടെന്ന് പൊയ്ക്കോട്ടോ.. “”
അതും പറഞ്ഞ് മാത്തുക്കുട്ടി ജീപ്പിൽ കയറി ഓടിച്ച് പോയി.
ജീപ്പിന്റെ പിന്നിലെ ചുവന്ന വെളിച്ചം കണ്ണിൽ നിന്ന് മറയുവോളം ടോണിനോക്കി നിന്നു.
പിന്നെ പാറപ്പുറത്തേക്കിരുന്നു. ഒറ്റക്കായപ്പോൾ ഷംസുവിന് ചെറിയൊരു പരിഭ്രമം തോന്നി. സന്തോഷവും..
അവസരമാണിത്.. കാര്യങ്ങളെല്ലാം തുറന്ന് സംസാരിക്കാനുള്ള സുവർണാവസരം..
നാളെ തന്നെ നടത്തേണ്ട കാര്യമായത് കൊണ്ട് ഇന്നെങ്കിലും ഇത് പറഞ്ഞില്ലെങ്കിൽ നടക്കില്ല.
പക്ഷേ, എങ്ങിനെയിത് അവതരിപ്പിക്കുമെന്നറിയാതെ ഷംസു കുഴങ്ങി.
“” ഷംസൂ… നീ ഇങ്ങോട്ടിരിക്ക്… “
ടോണിയുടെ മുഴക്കമുള്ള ശബ്ദംകേട്ട് ഷംസു ഞെട്ടിത്തിരിഞ്ഞു.
അവൻ ഇരിപ്പുറക്കാതെ പാറയിലേക്ക് ചാരി..
“”ഷംസൂ.. നിന്നോടെനിക്കൊരു കാര്യം ചോദിക്കാനുണ്ട്… കാര്യമെന്താണെന്ന് നിനക്കുമറിയാം.. എങ്കിലും ഞാൻ തന്നെ ചോദിക്കാം.. നീയെന്തിനാണ് എന്നെ കാണുമ്പോൾ ഇങ്ങിനെ പരിഭ്രമിക്കുന്നത്… ?
നീയെന്തിനാണ് എന്നോട് ചോദിക്കാതെ എന്റെ ഫോട്ടോ എടുത്തത്… ? ഞാൻ മൂത്രമൊഴിച്ചപ്പോൾ നീയെന്തിനാ ഒളിഞ്ഞ് നോക്കിയത്… ?
എന്തോ നിനക്കെന്നോട് പറയാനുണ്ട്.. അല്ലെങ്കിൽ എന്നോടെന്തോ കാര്യം സാധിക്കാനുണ്ട്.. നീ തുറന്ന് പറ.. ഇപ്പോൾ നമ്മൾ മാത്രമല്ലേ ഉള്ളൂ…
കാര്യമെന്തായാലും ഞാനാരോടും പറയില്ല.. നീ ധൈരുമായി പറഞ്ഞോ… “