“”ടോണിച്ചാ… നമുക്കെന്റെ വീട്ടിൽ പോയി ഓരോ ചായ കുടിച്ചിട്ട് വരാം.. ഞാൻ ഉമ്മയോട് പറഞ്ഞിട്ടാ പോന്നത്.. ടോണിച്ചൻ ചായ കുടിക്കാൻ വരുമെന്ന്… നമുക്ക് പെട്ടെന്ന് പോയിട്ട് വരാം.. “
“ എന്നാ പിന്നെ പോയിട്ട് വരാം,.. അല്ലേ മാത്തുക്കുട്ടീ… ?”
“ അങ്ങിനെയാണെങ്കിൽ ടോണിച്ചാ..
നാളെ എന്റെ എന്റെ വീട്ടിലേക്കും വരണം… “
ഷംസുവിന്റെ കുരുട്ടു ബുദ്ധിമനസിലാവാതെ സുനിക്കുട്ടൻ പറഞ്ഞു.
“” വരാടാ… സുനിക്കുട്ടാ… നമുക്കിപ്പോ ഷംസുവിന്റെ വീട്ടിലേക്ക് പോവാം…”
നാല് പേരും മാത്തുക്കുട്ടി ജീപ്പിൽ കയറി.
ജീപ്പിന്റെ ബാക്ക് സീറ്റിലിരുന്ന് ഷംസു,
റംലക്ക് മെസേജച്ചു.
“” ഇത്താ, ഞങ്ങൾ പുറപ്പെട്ടു.. ഒന്നൊരുങ്ങിയിരുന്നോ…”
അവന്റെ മെസേജ് കാത്തിരുന്ന റംല വേഗം മുറിയിലേക്ക് പോയി. ഉടുത്തിരുന്ന നൈറ്റി ഊരിയെറിഞ്ഞ് അലമാരയിൽ നിന്നും പുതിയൊരു നൈറ്റിയെടുത്തുടുത്തു.
മുഖത്തൽപംപൗഡർ പൂശി, പനങ്കുലപോലെയുള്ള മുടി വൃത്തിയായി ചീകിക്കെട്ടി, ഒരു ഷാളെടുത്ത് തലയിലൂടെ ചുറ്റിക്കെട്ടി. കണ്ണാടിയിൽ നോക്കി തൃപ്തിയോടെ പുറത്തിറങ്ങുമ്പോൾ, പുറത്ത് മാത്തുക്കുട്ടിയുടെ ജീപ്പ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടു.
“” ഉമ്മാ.. അവരെത്തി.. “
റംല ഉൽസാഹത്തോടെ വിളിച്ച് പറഞ്ഞു.
നാല് പേരും ജീപ്പിൽ നിന്നിറങ്ങി അകത്തേക്ക് കയറി.
“”ടോണിച്ചാ… ഇങ്ങോട്ടിരിക്ക്… “
കസേര നീക്കിയിട്ട് കൊണ്ട് ഷംസു പറഞ്ഞു.
“ ഉമ്മാ.. ദേ, ഇവരെല്ലാം വന്നു.. ഇങ്ങോട്ടൊന്ന് വന്നേ… “
ഷംസു, അടുക്കളയിലേക്ക് നോക്കി വിളിച്ച് കൂവി.
എന്തെന്നില്ലാത്തൊരാവേശം, ഷംസുവിന്റെ പെരുമാറ്റത്തിലും, സംസാരത്തിലും ടോണി കണ്ടു.
അടുക്കളയിൽ നിന്നും നബീസു ഹാളിലേക്ക് കയറി വന്നു.