ഭാസ്ക്കരൻ : ആ പൈസ കൂടിയാലും പ്രശ്നമാണ് കുറഞ്ഞാലും പ്രശ്നമാണ് എന്തിനാണ് വെറുതെ ആവിശ്യമില്ലാത്ത ബാധ്യത എടുത്ത് തലയിൽ വെക്കുന്നത്
ഞാൻ : അതും ശരിയാ അല്ല ഇവർക്കെന്താ ശരിക്കും പരിപാടി?
ഭാസ്ക്കരൻ : നീയേ..തൃശ്ശൂരിന്റെ ഈ അറ്റം മുതൽ ആ അറ്റം വരെ ഒന്ന് പോയ് നോക്ക് അപ്പൊ അറിയാം
ഞാൻ : അതിനൊക്കെ ഇനി ഒരുപാട് സമയം പിടിക്കില്ലേ ചേട്ടാ…
ഇടതു കൈ ഉയർത്തി വിരലുകൾ മടക്കി
ഭാസ്ക്കരൻ : സ്വർണ്ണക്കട, തുണിക്കട, ഫർണിച്ചർ ഷോപ്പ്, ഷോപ്പിംഗ് മാള്, മരക്കച്ചവടം ഇനി വിരല് തികയില്ലല്ലോ
ഞാൻ : ദേ ഈ കൈയിൽ ഉണ്ടല്ലോ
ഭാസ്ക്കരൻ : അപ്പൊ എനിക്ക് കഴിക്കണ്ടേ
എന്ന് പറഞ്ഞു കൊണ്ട് ചോറ് വാരിത്തിന്ന്
ഭാസ്ക്കരൻ : ഇതൊക്കെ എന്റെയും കൂടി വിയർപ്പൊഴുക്കി ഉണ്ടാക്കിയതാണ് എന്നിട്ടിപ്പോ ഒരു നായയുടെ വില പോലും എനിക്കില്ല
എന്ന് പറഞ്ഞു കൊണ്ട് കണ്ണുകൾ തുടച്ച് തലക്ക് പിടിച്ച മദ്യത്തിന്റെ ലഹരിയിൽ
ഭാസ്ക്കരൻ : അവളില്ലേ ആ രുഗ്മണി അവളാണ് എന്റെ സാറിനെ കൊന്നത്
ഞാൻ : അതാരാ?
ഭാസ്ക്കരൻ : എന്റെ സാറിന്റെ കൂടെക്കൂടിയ കാമപ്പിശാശ്
ഞാൻ : കെട്ടിയോളാണോ?
ഭാസ്ക്കരൻ : ആ… ആ കൂത്തിച്ചി തന്നെ ഇപ്പൊ ആ മുരളിയേയും വെച്ചോണ്ട് ഇരിക്കുവാണ് പുലയാടി മോള്
ഞാൻ : ഓഹോ…
ഭാസ്ക്കരൻ : എന്റെ സാറ് മുകളിലിരുന്ന് ഇതൊക്കെ കണ്ട് എങ്ങനെ സഹിക്കും
ഞാൻ : അല്ല അപ്പൊ ഈ മുരളിയുടെ ഭാര്യ ഇവിടെയില്ലേ?
ഭാസ്ക്കരൻ : രാധ മോളോ..അതിന്റെ കാര്യം ഒന്നും പറയണ്ട മോനെ അത് ഇവിടെ ഉള്ളതും ഇല്ലാത്തതുമൊക്കെ ഒരു പോലെയാ
ഞാൻ : അതെന്താ? അതും പോക്കാണോ