ഞാൻ: ok മാഡം.
അങ്ങനെ കോൾ കട്ട് ചെയ്തു. ഞാൻ ആകെ കൺഫ്യൂഷൻ ആയി. എന്നെ ഇഷ്ടമാണെങ്കിൽ പിന്നെ എന്തിനാ ഈ ചൂടാവുന്നെ !? ഒരു പക്ഷെ എന്നോട് പ്രതികാരം ചെയ്യാൻ വേണ്ടിയാണോ ഇവിടെ പോസ്റ്റിംഗ് വേണം എന്ന് വാശി പിടിച്ചത്. ഒന്നും മനസ്സിലാവുന്നില്ല. എന്തായാലും ഒരു ടെസ്റ്റിംഗ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. മുഖത്ത് അല്പം വിഷാദ ഭാവം ചാലിച്ച് കാറിൽ ചെന്നു ഇരുന്നു. രണ്ടാളും എന്നെ നോക്കുന്നുണ്ട്.
ജോസ്‌ന: എന്താ ഏട്ടാ എന്ത് പറ്റി ഒരു സങ്കടം പോലെ.? ആരാ വിളിച്ചേ.?
ഞാൻ: നാട്ടിൽ നിന്നും അമ്മ വിളിച്ചതാണ്. എൻ്റെ ചിറ്റപ്പൻ കൊറോണ കാരണം മരണപ്പെട്ടു (ശെരിക്കും ചിറ്റപ്പൻ മരിച്ചു 7 വർഷം കഴിഞ്ഞിരുന്നു). അമ്മക്ക് ആകെ ടെൻഷൻ ആയി. എന്നോട് കൊറോണ ജോലി എല്ലാം മതിയാക്കി നാട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. ഭയങ്കര വാശിയിൽ ആണ് അമ്മ, എന്ത് പറഞ്ഞിട്ടും കേൾക്കാൻ തയ്യാറാവുന്നില്ല.
ഫോണിൽ നോക്കി ഇരുന്ന അങ്കിത പെട്ടന്ന് തല ഉയർത്തി എന്നെ നോക്കി. മുഖം ആകെ മാറിയിരുന്നു, സങ്കടവും ടെൻഷനും അവളുടെ മുഖത്ത് തെളിഞ്ഞു വന്നു.
ജോസ്‌ന: അയ്യോ… എന്നിട്ട് ഏട്ടൻ എന്ത് പറഞ്ഞു.
ഞാൻ: രാത്രി ഒന്നൂടെ വിളിച്ചു കൺവിൻസ് ചെയ്തു നോക്കട്ടെ. ഇല്ലേൽ നാളെ resignation letter കൊടുക്കും. അല്ലാതെ മാർഗം ഇല്ല. (ഞാൻ സങ്കടം അഭിനയിച്ചു തല താഴ്ത്തി ഇരുന്നു)
ജോസ്‌ന: അയ്യോ… കഷ്ടം. പാവം കവിത മാഡവും രമ്യയും ആകെ വിഷമിക്കുമല്ലോ. ഇന്നലെ രമ്യ പറഞ്ഞു, ഏട്ടനെ പോലെ ഒരാളെ കിട്ടിയത് ഭാഗ്യം ആണെന്നും, ഇത്രെയും റിസ്ക് ഉണ്ടായിട്ടും ഹാപ്പി ആയി ഈ ജോലി ചെയ്യുന്നതിന് കാരണം ഏട്ടൻ കൂടെ ഉള്ളത് കൊണ്ടാണ് എന്നും.