അവൾ വെറുതെ പറഞ്ഞതാണെങ്കിലും ആ പറഞ്ഞത് സുമിയുടെ മനസ്സിൽ ഉറച്ചിരുന്നു.
യാതൊന്നും പ്രതീക്ഷിക്കാതെ അജയൻ ചെയ്തതിന്റെ അത്രയും സ്വന്തം ഇക്ക പോലും സുമിയ്ക്ക് ചെയ്തുകൊടുത്തിരുന്നില്ല.
അതിന് ശേഷം എല്ലാ വട്ടം അജയനെ കാണുമ്പോളും ആ ചിന്ത അവളുടെ മനസ്സിൽ പൊന്തിവന്നിരുന്നു.
തനിക്ക് വേണ്ടി ഇത്രയും ചെയ്ത ആ മനുഷ്യന് വേണ്ടി ഒന്നും പകരം ചെയ്യാൻ പറ്റാത്തതിന്റെ കുറ്റബോധം ആ പെണ്മനസ്സിൽ കടന്നുകൂടിയിരുന്നു.
അങ്ങനെ അവസാനം കഴിഞ്ഞ മൂന്നുവർഷം പോലെ ഈ വർഷവും ഇങ്ങോട്ട് ഓർത്ത് വന്ന അജയൻ സുമിയുടെ മോളുടെ സ്കൂളിലേക്കുള്ള സാധനങ്ങളെല്ലാം അയാളുടെ കാറിൽ കൊണ്ടുപോയി വാങ്ങിക്കൊടുത്തു.
അതിനിടയിലാണ് ഇന്ന് വെറുതെ സുമിയുടെ കൂട്ടുകാരിയുടെ വിളി വീണ്ടും വന്നത്. പുറത്താണെന്നും, വന്നതിന്റെ ഉദ്ദേശവും കേട്ടപ്പോൾ അവൾ വീണ്ടും പഴയ ട്രാക്കിൽ തന്നെയായിരുന്നു.
“നീ അയാളെ ഇത്രയ്ക്കും യൂസ് ചെയ്യല്ലെടി. പാവല്ലേ”
“ഞാനോ, യൂസോ. അതിന് ഞാൻ ഒന്നും അയാളോട് ചോദിച്ചില്ലല്ലോ?”
“ഓ പിന്നേ… നീ അയാളെ കൊതിപ്പിച്ച് കൊതിപ്പിച്ച് ഓരോന്ന് ചെയ്പ്പിച്ചിട്ട്, ലാസ്റ്റ് വലിയുന്നതല്ലേ”
“പോടീ കോപ്പേ. ഞാൻ ഫോൺ വെക്കുവാ…”
“എടി പോവല്ലേ. ഒരു കാര്യം ചോയ്ക്കട്ടെ”
“എന്താ? പെട്ടെന്ന് പറ”
“ഇതുപോലുള്ള അമ്മാവന്മാർ ഇനീം ഉണ്ടേൽ എനിക്കൂടെ മുട്ടിച്ച് താടി. കെട്ടിയോൻ കൂടെ അടുത്ത് ഇല്ലാത്തോട്ട് വല്ലാത്ത ബോറടി” അടക്കിപ്പിടിച്ച ചിരിയോടെയാണ് അവൾ ചോദിച്ചത്