ഒരു നാൾ ദൈവദൂതനെപ്പോലെ അയാൾ അവളുടെ വീട്ടിലേക്ക് കയറിച്ചെന്നു.
ജീവിക്കാൻ ഒന്നും ഇല്ലാതിരുന്ന അവളുടെ മുന്നിലേക്ക് അയാൾ ഒരു കച്ചിത്തുരുമ്പ് എറിഞ്ഞുകൊടുത്തു.
അത്ര വലിയ പണക്കാരനൊന്നുമല്ല അജയൻ, എങ്കിലും മുന്നേ പറഞ്ഞ ആ വർക്ഷോപ്പും, വേറെ ഒരു ഫാൻസി ഷോപ്പുമുണ്ട് അയാൾക്.
സുമിയെ അയാൾ ഫാൻസി ഷോപ്പിൽ ജോലിക്കായി വെച്ചു. അവളോടും, ആ കുട്ടിയോടും തോന്നിയ ദയയിൽ അയാൾ പല കടക്കാരെയും പതിയെ പതിയെ സെറ്റിൽ ചെയ്തു.
സാലറിയിൽ നിന്ന് പിടിക്കുമെന്ന് പറഞ്ഞാണ് പലരെയും അയാൾ തീർപ്പാക്കിയതെങ്കിലും, അവളുടെയും മോന്റെയും എല്ലാം ആവശ്യങ്ങളും നോക്കിക്കണ്ട് ചെയ്തത് കൂടാതെ ഒരു സംഖ്യ എപ്പോഴും അവൾക്ക് ചിലവിനായി കൊടുത്തിരുന്നു…
കഴിഞ്ഞ മൂന്നുകൊല്ലം കൊണ്ട് അയാൾ ഏകദേശം എല്ലാ കടക്കാരെയും തീർപ്പാക്കിയിരുന്നു. കൂടാതെ ബാങ്കിൽ പറഞ്ഞ് അവൾക്ക് അടയ്ക്കാനുള്ള സാവകാശവും അയാൾ വാങ്ങിക്കൊടുത്തു.
അവർക്കുവേണ്ടി ഇതെല്ലാം ചെയ്തിട്ടും, ഒരുവട്ടം പോലും അവളോട് അപമര്യാദയായി അയാൾ പെരുമാറിയിരുന്നില്ല.
പക്ഷെ നാട്ടിൽ പല കാര്യങ്ങളും സംസാരവിഷയങ്ങളായിരുന്നു. അതുപോലെയൊന്ന് കഴിഞ്ഞ മാസം ഒരു സുഹൃത്തും സുമിയോട് ചോദിച്ചിരുന്നു…
“എടി, അയാളുമായിട്ട് നീ…”
“ഛീ… പോടീ. ആള് ആ ടൈപ്പ് ഒന്നും അല്ല.”
“എന്നാലും ഒരാണല്ലേ അയാള്. ഉള്ളിന്റെ ഉള്ളിലെങ്കിലും…”
“നീ പോയെ. ചുമ്മാ…”
“അല്ല, ഉണ്ടെങ്കിലും ഞാൻ നിന്നെ തെറ്റ് പറയില്ല. നിന്റെ കെട്ടിയോൻ പോലും നിന്നെ ഇങ്ങനെ നോക്കീട്ടില്ലല്ലൊ”