“അല്ല മോളെ…”
“അയ്യോ, വേണ്ടങ്കിൽ വേണ്ട. ഞാൻ ഇത്രയും ലേറ്റ് ആയോണ്ട്…”
“അല്ല, വണ്ടിയൊക്കെ മുന്നിൽ കിടക്കുവല്ലേ. അഥവാ നിന്നാലും മോൾടെ അയൽക്കാര് ഓരോന്ന്…”
“നാട്ടുകാരെ നോക്കിയല്ലല്ലോ സർ നമ്മൾ ജീവിക്കുന്നത്.”
“അതല്ല. എന്നാലും മോള് ഒറ്റയ്ക്ക് താമസിക്കുമ്പോ…”
“ഞാനിവിടെയിപ്പൊ താമസിക്കാൻ തന്നെ കാരണം സാറല്ലേ. പിന്നെയാണോ വെറുതെ നാട്ടുകാരെയൊക്കെ നോക്കണെ. ഇതിപ്പോ അങ്ങനെ നോക്കാനാണെങ്കിൽ ഇപ്പോൾത്തന്നെ ആരൊക്കെ എന്തൊക്കെയാ പറയണേ”
“മോള് കേട്ടിട്ടുണ്ടോ അതൊക്കെ”
“മ്മ്. കുറെയൊക്കെ. സാറും അറിയാറുണ്ടോ?”
“മ്മ്. ഞാൻ പറ്റുന്നവരുടെയൊക്കെ വായടപ്പിക്കാൻ നോക്കും. എന്നാലും എത്രയാണെന്ന് വെച്ചാ ”
“പറയുന്നവരൊക്കെ പറയട്ടെ സർ. അതൊക്കെ കേൾക്കാൻ നിന്നാൽ അതിനെ സമയം കാണു”
“മ്മ്…”
“സർ നിക്കുന്നോ?”
“അത്, ഞാൻ വൈഫിനോടും പറഞ്ഞില്ല…”
“ആന്റിയതിന് ആലപ്പുഴയിലല്ലേ. വീട്ടിലില്ലല്ലോ”
“അതില്ല.”
“ഞാൻ ഇനി നിർബന്ധിക്കുന്നില്ല. സാറിന്റെ ഇഷ്ട്ടം”
എന്ന് പറഞ്ഞ സുമി തിരികെ നടന്ന് അടുക്കളയിലേക്ക് ചെന്നു.
വല്ലാണ്ട് ഇടിക്കുന്ന നെഞ്ചോടെ അവൾ സിങ്കിൽ കിടന്നിരുന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങി.
കുറച്ച് സമയം നിന്നിട്ടും അജയനെ അവൾ അടുക്കളയിലേക്ക് കണ്ടിരുന്നില്ല.
ആ നിമിഷം തന്റെ സുഹൃത്തിന്റേത് തെറ്റിദ്ധാരണയാകുമെന്നത് ഉറപ്പിക്കാമായിരുന്നെങ്കിലും അവളുടെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ നിരാശയുടെ ഇരുട്ട് അവൾ കണ്ടു.