എങ്ങനൊക്കെയോ ആഹാരം കഴിച്ച് അജയൻ എണീക്കുമ്പോഴേക്കും സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു.
കൈകഴുകിവന്ന അജയന് സുമി അവൾ അണിഞ്ഞിരുന്ന കോട്ടൺ ശാളിന്റെ തുമ്പ് തുടയ്ക്കാനായി നീട്ടി.
“ടവൽ ഇല്ലേ?”
“എല്ലാം കഴുകാനിട്ടു. സർ ഇവിടെ തുടച്ചോ ”
അവൾ പറഞ്ഞതുപോലെ ചെയ്ത അയാൾ നേരെ ഹാളിൽ ചെന്നിരുന്നു.
ടേബിളിൽ നിന്ന് പാത്രങ്ങൾ സുമി എടുത്ത് മാറ്റുന്നതുവരെ യാത്രപറയാൻ അയാൾ കാത്തു.
“എന്നാ ഞാൻ ഇറങ്ങട്ടെ. നാളെ കാണാം കേട്ടോ” എന്ന് പറഞ്ഞ അജയൻ സുമി വന്നത് കണ്ട പാടെ എണീറ്റു.
“സർ…” അത് കേട്ടയുടൻ അവൾ വിളിച്ചു. ഇത്രയും സമയം തന്നാൽ പറ്റുന്നിടത്തോളം നോക്കിയിട്ടും യാതൊരു രീതിയിലും തിരിച്ച് ഒന്നും പ്രവർത്തിക്കാതിരുന്നത്തോടെ സുമിയുടെ ഉള്ളിൽ വെറും തെറ്റിദ്ധാരണമാത്രമാണോ ഉണ്ടായിരുന്നത് എന്നവൾ സ്വയം ചോദിച്ചു.
എങ്കിലും ഇത്രയും ചെയ്തതുകൊണ്ട് ഒരു അറ്റകൈ പ്രയോഗം ചെയ്യാൻ തന്നെ അവൾ തീരുമാനിച്ചു.
“എന്താ സുമി?”
“അല്ല സർ ഇന്നിനി പോകുന്നുണ്ടോ?”
“അതെന്താ മോള് അങ്ങനെ ചോദിച്ചേ?” അവളുടെ ഉദ്ദേശം ഏകദേശം മനസ്സിലായെങ്കിലും, സംശയഭാവത്തോടെ അയാൾ ചോദിച്ചു
“അല്ല, ഇനി വീട്ടിൽ പോവുമ്പോ മണി ഒന്നര കഴിയില്ലേ”
“അഹ് അത് കഴിയും”
“അപ്പൊ, വേണമെങ്കിൽ…” നെഞ്ചിടിപ്പോടെ അവൾ അത് പറഞ്ഞുതുടങ്ങി
“എന്താ സുമി?”
“അല്ല, വേണമെങ്കിൽ സർ ഇവിടെ കിടന്നോ. രാവിലെ പോയാൽ പോരേ?” അവൾ എങ്ങനെ അത് പറഞ്ഞെന്ന് അവൾക്കുപോലും വിശ്വസിക്കാനായിരുന്നില്ല.