വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

Posted by

ഉപ്പ : നൂറ്റി പന്ത്രണ്ടര വിനാഴികയെന്നാൽ

നാല്പത്തി അഞ്ച് നിമിഷം…

എല്ലാരും ഭയത്തോടെ എന്നെ നോക്കെ ഞാൻഅയാളെ നോക്കി

നീ ഇപ്പൊ ഇവിടുന്നിറങ്ങണം ഇനി ഈ മണ്ണിൽ ചവിട്ടരുത് നീ ചവിട്ടുന്ന മണ്ണ് പോലും മലിനമാവും

എഴുന്നേറ്റു നടക്കാൻ തുടങ്ങിയതും

ചന്ദ്രേട്ടൻ : എന്താ പ്രതിവിധി… എല്ലാത്തിനും പ്രതിവിധി കാണുമല്ലോ…

ചന്ദ്രേട്ടാ ശപിച്ചത് ഞാനല്ല… ഏറ്റിരിക്കുന്നത് നാഗ മാതാവിന്റെ ശാപമാണ് അതിന് പ്രതിവിധി എന്നൊന്നില്ല…. ശാപങ്ങളിൽ ഏറ്റവും ഫലിക്കുന്ന ശാപം മാതാ പിതാ ഗുരു ദൈവം വേദനിക്കപ്പെട്ടവന്റെ വേദനിച്ചവനോടുള്ള ശാപം… സന്താന വിയോഗത്തിൽ വേദനിച്ച നാഗ മാതാവ് നൽകിയ ശാപമാണ് ഒരു ഗുർവക്ഷരം കൊണ്ട് ഏഴു കടലും ഏഴ് ആകാശവും താണ്ടി നിങ്ങൾ കൊണ്ടുപോയൊളിപ്പിച്ചലും ഈ യാമം തീരും മുൻപ് ഇയാൾ ജീവന്റെ വിലയറിയും

ബാലേട്ടൻ : പ്രിയപെട്ട ആൾ എന്ന് പറയുമ്പോ ആരാ…

മരണം ആരുടേതെന്ന് പ്രവചിക്കില്ല… ഗുരുവിനു കൊടുത്ത വാക്ക്… അവന് ഈ ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ

വീട്ടിൽ ചെന്ന് മൂന്ന് ഓടുകൾ എടുത്തു തിരികെ വന്നു കുളത്തിലേക്ക് ഇറങ്ങിക്കൊണ്ട് ഇത്താനോട് ഇങ്ങോട്ട് വാ എന്ന് വിളിച്ചതും ഇത്തയും പിറകെ തന്നെ മുത്തും മൂസിയും അനുവും ഷെബിത്തയും വന്നു കൈയിലെ വാച്ചഴിചിത്താന്റെ കൈയിൽ കൊടുത്തു അവരെക്കൊണ്ട് കുളത്തിൽ നനച്ചെടുത്ത ഓട് മൂന്നും കുത്തനെ പിടിപ്പിച്ചു അതിൽ അതികം വെള്ളമില്ലാത്ത ചളി എടുത്തിട്ടു കുമ്പിൾ പോലെ ഉണ്ടാക്കി അതിനെ വെള്ളം തേച്ചു മിനുക്കി കൊണ്ടുപോയി അവളുടെ വീടിന്റെ പൊളിഞ്ഞ ഭാഗത്തിന് മേൽ വെച്ചു കുളത്തിൽ നിന്നും ചളി എടുത്തുകൊണ്ടുവന്നു പുറത്തും തേച്ചു പിടിപ്പിച്ചുകൊണ്ടിരിക്കെ അയാൾ ആരെയൊക്കെയോ വിളിക്കുന്നുണ്ട് മുകൾ ഭാഗത്തെ ഹോളിന് മുകളിൽ ഇരു വശത്തും കുഞ്ഞുകുഞ് കല്ലുകൾ ചേർത്ത് അല്പം ഉയർത്തി താഴ്ഭാഗം കൈ നനച്ചു തുടച്ചു മിനുസപ്പെടുത്തി കാലുപോലെ ഉണ്ടാക്കിയ ഭാഗ്യത്തിന് മേൽ കട്ടിയുള്ള കാർഡ് ബോർഡ് കഷ്ണം വെച്ചു മുകളിൽ ചളി തേച്ചു മഴവെള്ളം നേരിട്ട് ഉള്ളിലേക്ക് കയറാത്ത വിദമാക്കി രണ്ട് മീറ്റർ ചുറ്റിലും വേലി കെട്ടാൻ പറഞ്ഞു കൈ കഴുകാൻ കുളത്തിലേക്ക് നടക്കുമ്പോ പിറകെ തന്നെ വന്ന മൂസി

Leave a Reply

Your email address will not be published. Required fields are marked *