നാളെ കാലത്തേക്കാണ് വിളിപ്പിച്ചിരിക്കുന്നെ… അവര് വരാന്ന് സമ്മതിച്ചിട്ടുണ്ട്…
എത്രമണിക്കാ…
പതിനൊന്നുമണി…
ശെരി…
പറഞ്ഞത്…
പള്ളി കിണറിന്റെ കാര്യമല്ലേ… ഓർമയുണ്ട്… ഞാനപ്പോഴേ പറഞ്ഞതല്ലേ പണി തുടങ്ങിക്കൊള്ളാൻ… അതുമിതുമായി കൂട്ടികുഴക്കേണ്ട…നാളെ മുതലാണെങ്കിൽ നാളെ മുതൽ പണിക്കാര് വന്നോട്ടെ…
ശെരി…
ഉമ്മച്ചീ ഞാനിറങ്ങുവാ… എനിക്കൊരു സ്ഥലം വരെ പോണം ഇച്ചിരെ അത്യാവശ്യമാണ്…
കഴിച്ചിട്ട് പോയാൽ പോരേ…
പോരെന്റെ ആയിച്ചൂ… ഇപ്പൊ ഇറങ്ങണം നേരം വെളുക്കുമ്പോയേക്കും തിരികെ എത്തേണ്ടതാണ്…
കഴിഞ്ഞവട്ടം വരുമ്പോ കൊണ്ടുവന്ന തോക്കും ഗുണ്ടകളും എടുത്ത് വണ്ടിയിൽ വെച്ച് വണ്ടിയെടുത്തു പോവും വഴി എസ്റ്റേറ്റിൽ കയറി വണ്ടി മാറ്റി ബിച്ചുവിന്റെ വണ്ടിയെടുത്തു പോവും വഴി അച്ചായനെ വിളിച്ച് ഞാൻ വരുന്നുണ്ടെന്നകാര്യമറിയിച്ചു ചെക്ക് പോസ്റ്റ് മലർക്കേ തുറന്നു ബാങ്ക്‌ളാവിന് മുന്നിലെത്തുമ്പോ അച്ചായനും ജോയിയും കാത്തിരിപ്പുണ്ട്
അച്ചായോ…
എന്നാടാ…
സുഖല്ലേടോ കിളവാ…
പരമ സുഖം… അവളും അവനും എവിടെ…
അകത്തുണ്ട്…
അവന്മാരോ…
അവരെ പണിയുന്നത് കണ്ട് പേടിച്ചിരിക്കുകയാ അവളും അവനും…
മ്മ്… പത്ത് മണിയാവുമ്പോയേക്കും അങ്ങെത്തണം… നാളെ പതിനൊന്ന് മണിക്കാണ് അവന്റെ വിധി പറയൽ…
സംസാരിച്ചുകൊണ്ടിരിക്കെ അകലെ നിന്നും അടുത്തേക്ക് ഓടിവരുന്ന ആളുകളുടെ പാത പതനം കേട്ട് അവർക്കരികിലേക്ക് ചെന്നു അവർക്കെല്ലാം ചെറിയ മുറിവുകൾ പറ്റിയിട്ടുണ്ട്
തമ്പ്രാ… അവാര് ഏന്റെ ഊരിന്ന് കിടാത്തികളെ പിടിച്ചോണ്ട് പോയമ്പ്രാ…