വഴി തെറ്റിയ കാമുകൻ 10 [ചെകുത്താൻ]

Posted by

പുഴക്കരയിൽ ചെല്ലുമ്പോ ചൂണ്ടയുമായിരിപ്പുണ്ട് മൂനാളും ബക്കറ്റിന്റെ പാതിയോളം അവർ പിടിച്ചിട്ട മീനുണ്ട്

അല്ല എന്താ ഇവിടെ പരിപാടി…

അനു : നിങ്ങൾ വരും വരെ നേരം പോവാൻ ചൂണ്ടയിട്ടിരിക്കാന് കരുതി…

ആഹാ… ചവിട്ടി പുഴയിലിട്ടാലുണ്ടല്ലോ… അവറ്റകളെ ജീവനെന്താ ഒരു വിലയുമില്ലേ… മതിയാക്കി എണീറ്റു വന്നേ മൂന്നും…

മൂന്നാളും എണീറ്റു

മൂസി : ഇങ്ങളും പിടിക്കാറില്ലേ… ഞങ്ങൾക്ക് ഇവിടെ വരുമ്പോഴല്ലേ ഇതൊക്കെ നടക്കൂ…

എടാ മീൻ പിടിക്കരുതെന്നോ ഒന്നിനെയും കൊല്ലരുതെന്നോ നമ്മളെ കൊല്ലാൻ വരുന്നവരെ കൊല്ലരുതെന്നോ അല്ല നമുക്ക് തിന്നാൻവേണ്ടി മീൻ പിടിക്കുന്നതും കൊല്ലുന്നതും പോലെയല്ല സമയം പോവാൻ ജീവനെടുക്കുന്നത്… നേരമ്പോക്കിന് അനാവശ്യമായി ഒരു ചെടിയുടെ ഇലപോലും നമ്മൾ നുള്ളരുത്…

അനു : പൊനിക്കാ… സോറി… ഇനി നേരമ്പോക്കിന് ഒന്നും നശിപ്പിക്കൂല… ഇനി ഉപദേഷിക്കല്ലേ വയറുനിറഞ്ഞാൽ ഫുഡ്‌ കഴിക്കാൻ പറ്റില്ല… വന്നേ…

ബക്കറ്റും ചൂണ്ടയും ഇരയും എടുത്ത് നടക്കുന്ന മൂസിക്കും അനുവിനും പിറകെ ഏന്റെ കൈയിൽ തൂങ്ങി മുത്തും വീട്ടിലേക്ക് നടന്നു

മൂസി : ഈ സ്ഥലത്തിന്റെ കേസ് എന്തായി

അതൊക്കെ നടക്കുന്നുണ്ട് പെർമിഷൻ എടുത്ത് മതില് കെട്ടിയത് കൊണ്ട് മതില് പൊളിക്കാൻ എന്തായാലും വിധി വരില്ല കിട്ടുന്ന വിലക്ക് സ്ഥലം നമുക്ക് വിൽക്കുന്നതാ ബുദ്ധി എന്ന് അവരുടെ വക്കീൽ അവരെ ഉപദേശിച്ചിട്ടുണ്ട്…

അനു : അതിക്കാക്ക് എങ്ങനെ അറിയാം…

അവരെ വക്കീൽ സത്യപെരുമാളിന്റെ അച്ഛൻ പെരുമാൾ വക്കീലായിരുന്നു ഞങ്ങളെ ബേസിലുള്ള എല്ലാ കേസും എടുക്കാറ് പോരാത്തതിന് ലോ ക്കോളജിൽ വെച്ചു സാത്യപെരുമാളിനെ റാഗ് ചെയ്ത സീനിയേഴ്‌സിനെ ഞങ്ങളായിരുന്നു കോളേജിൽ കയറി ഒതുക്കിയത് ആ ഒരു നന്ദിയും അയാൾക്ക് ഉണ്ട് എല്ലാം കൂട്ടി സത്യപെരുമാളിനെ മതില് കെട്ടും മുൻപേ ഞങ്ങളിങ്ങു വലിച്ചു… മറ്റേ പടത്തിൽ പറഞ്ഞപോലെ പ്രത്യക്ഷത്തിൽ അകൽച്ചയിലാണെങ്കിലും ഞങ്ങൾക്കിടയിലുള്ള അന്തർധാര സജീവമാണ്…

Leave a Reply

Your email address will not be published. Required fields are marked *