ചന്ദ്രേട്ടൻ : ഞാനെന്ത് പറയാനാ…
ചേട്ടൻ എന്നെ ആദ്യമായി കാണുവല്ലേ ഇന്ന്… വലിയപറമ്പിലെ അഹമ്മദിന്റെ മോൻ ഷെബി എത്രാം വയസിൽ തൂമ്പ പണി യെടുക്കാൻ തുടങ്ങിയെന്ന് നിങ്ങള് ഈ നാട്ടുകാരോട് ആരോടേലും ചോദിച്ചാമതി…
ചന്ദ്രേട്ടാ… നമ്മളെ തെക്കേലെ വാസുവേട്ടന്റെ വീട്ടില് വാഴ നടുമ്പോ എനിക്കെത്ര വയസ് കാണും…
വയസെനിക്ക് ഓർമയില്ല (അടുത്തൊരു മരത്തിൽ ചാരിവെച്ച കൈക്കോട്ടിലേക്ക് ചൂണ്ടി) ആ കൈകോട്ടിന്റെ താഴിയെക്കാളും ചെറുതായിരുന്നു അന്ന് നീ അത്രയും വാഴ അതും ആ പാറപ്പുറം പോലുള്ള സ്ഥലത്ത് നീ അത് ചെയ്ത് തീർക്കും എന്ന് ഈ നാട്ടിലാരും അത് കഴിയും വരെ കരുതിയിരുന്നില്ല
ഈ നാട്ടിൽ ഞാൻ കാല് കഴുകാത്ത കിണറുമില്ല ഞാൻ പണിയെടുക്കാത്ത പറമ്പുമില്ല ഞാനെടുക്കാത്ത പണിയുമില്ല ആ അഹങ്കാരത്തിൽ പറയുകയാണെന്ന് തന്നെ കരുതിക്കോ… ചേട്ടൻ പറ്റുമെങ്കിൽ പറയുന്ന പണി ചെയ്തു തന്നേച്ചാൽ മതി ഉപദേശം വേണ്ട… പിന്നെ നിങ്ങള് പണിയെടുത്ത കൊല്ലക്കണക്ക് അറിയാനും എനിക്ക് താല്പര്യമില്ല…
ഉപ്പാ ഞാൻ പോയേക്കുവാണേ…
ആടാ…
മുറ്റത്ത് എത്തുമ്പോയേക്കും ഇത്തയും കുട്ടികളും പുറത്തേക്ക് ഇറങ്ങി വരുന്നത് നോക്കി
വണ്ടീടെ ചാവിയിങ് എടുക്കരുതായിരുന്നോ
അവൻ ഏന്റെ കൈയിൽ തന്നില്ലല്ലോ
ഡോർ വെറുതെ വിലിച്ചപ്പോ തുറന്നു അകത്തുനോക്കുമ്പോ ചാവി ആഷ് ട്രേയിലുണ്ട് അതെടുത്തു പോക്കറ്റിലിട്ടു വണ്ടി സ്റ്റാർട്ട് ചെയ്തതും കുട്ടികളെ പുറകിലേക്ക് കയറ്റി ഇത്ത വന്ന് മുന്നിലിരുന്നു ഞാൻ ഇറങ്ങി ചെന്ന് പുറകിലെ ഡോറുകൾ ചൈൽഡ് ലോക്ക് ആക്കി വണ്ടിയെടുത്തു പേഴ്‌സും ഫോണുകളും അഷ്ട്രെയുടെ സൈഡിൽ വെച്ച് വാച്ച് കൈയിൽ കെട്ടിത്തന്നു