ശെരിയമ്പ്രാ…
വള്ളി പടർപ്പിലേക്ക് നോക്കി കൈ കൂപ്പി കണ്ണടച്ചു “ഏന്റെ വാക്കും ഏന്റെ സത്യവും ഞാൻ പാലിച്ചു, ശ്രെദ്ധക്കുറവെന്റെ തെറ്റ് എന്നോട് പൊറുക്കണം ഈ ഊരിനെ കാക്കണം” കണ്ണ് തുറന്നു മൂപ്പനെ നോക്കി ചിരിച്ചോണ്ട്…
മക്കളെകാണാൻ ഞാൻ പിന്നെ വരാം… ഇപ്പൊ ഞാനിറങ്ങട്ടെ…
ഈടെ വരെ മതിയോമ്പ്രാ…
ചിരിയോടെ അയാളെ നോക്കി കാർത്തികയല്ലേ മറന്നിട്ടില്ല… ഉത്സവത്തിനകത്തു കയറും…
പോട്ടെ…
തമ്പ്രാ… പോവല്ലേ…
വൈദ്യരെ അരുമ ശിഷ്യ കാർത്തികയെന്ന പതിനേഴുകാരി മൂപ്പന്റെ ഒറ്റമോൾ ബുദ്ധിമതിയും സുന്ദരിയുമായ കാട്ട് പൂവ് മുല്ലപ്പൂ മൊട്ടുപോലെ പല്ലും വലിയ കണ്ണുകളും തുടുത്ത കവിളും അഴിച്ചിട്ടാൽ ഉപ്പൂറ്റിയിലെത്തുന്ന ഇടതൂർന്ന കാർകൂന്തലും കടഞ്ഞെടുത്ത പോലുള്ള ശരീരവും അവളാണ് ഇരുനൂറ്റി അറുപത്തിനാല് അല്ല മലയൻ പോയതോടെ ഇരുന്നൂറ്റി അറുപത്തി മൂന്ന് പേരടങ്ങുന്ന ഈ ഊരിന്റെ രാജകുമാരി കഴുതപ്പെണ്ണും സുന്ദരിയാവുന്ന പതിനേഴിൽ സുന്ദരിയായ കകാർത്തിക, പതിനേഴിന്റെ പടി ചവിട്ടിയതോടെ കാർത്തിക ദീപം തെളിയിച്ചപോലെ തിളങ്ങിയ ഈ സുന്ദരിയുടെ സൗന്ദര്യം വാക്കുകളിൽ ഒതുങ്ങുന്നതെങ്ങനെ…
തമ്പ്രാ… തേനും എണ്ണയും…
അവളുടെ വലിയ കമ്മലിട്ട കാതിൽ പിടിച്ചു തിരുമി
ഉയ്യോ… തമ്പ്രാ… വേദനിക്കുന്നു…
നിന്നോട് ഞാൻ തമ്പ്രാന്ന് വിളിക്കരുതെന്നു പറഞ്ഞിട്ടില്ലേ…
ആ…
ഞാൻ നിന്റെ ആരാ…
ഏട്ടൻ…
നീയോ…
അനിയത്തി…
ഇനി തമ്പ്രാന്ന് വിളിക്കുമോ…
ഇല്ല…
(ചെവി തിരുമിക്കൊണ്ട് എന്നെ നോക്കി) നല്ലോണം നൊന്തു…