അവർ കെട്ടിക്കൊണ്ടിരുന്ന ടെൻറ്റുകൾ പൊളിച്ച് കഴിയുമ്പോയേക്കും വൈദ്യരും ശിഷ്യരും ചേർന്ന് അവരുടെ മുറിവുകൾ കീറി കെട്ടി കഴിഞ്ഞിരുന്നു അവരുടെ കുതിരക്കളെ അടക്കം പിടിച്ച് അവരെ കയ്യും കാലും കെട്ടി കുതിരകൾക്ക് മേൽ ചാക്ക് കെട്ടുപോലെ കെട്ടിവെച്ചു കുട്ടികൾ അടക്കം എല്ലാവരെയും കുതിരക്ക് മേൽ കയറ്റി കണ്മണി അടക്കം ചെറിയ മൂന്നുപേരെ മുന്നിലിരുത്തി മറ്റു പെൺകുട്ടികളെ ഒറ്റക്ക് തന്നെ കുതിരപ്പുറത്ത് കയറ്റി എല്ലാരും ഊരിൽ തിരിച്ചെത്തിയതും അമ്മമാർക്കും ആളുകളും സന്തോഷത്തോടെ അവരെ കെട്ടിപിടിക്കാനും കരയാനും തുടങ്ങി
തമ്പ്രാ എന്ന വിളിയോടെ നിലത്ത് ഇരുന്നവരെ നോക്കി
നിങ്ങളെ സന്തോഷം ശിവനോട് പറ അവനുള്ളപ്പോ നിങ്ങളെ ആരും ഒന്നും ചെയ്യില്ല…
ജോയിയും ഊരുകാരും ചേർന്ന് അവരുടെ സാധനങ്ങൾ എല്ലാം ഇറക്കിവെക്കുന്ന തിരക്കിലാണ് കവാടത്തിൽ എനിക്കരികിൽ നിൽക്കുന്ന മൂപ്പനെ നോക്കി
അവര് വന്നത് ആനക്കൊമ്പിനാ… മുൻപ് വന്നവരെ വിട്ടപോലെ കൈകാലുകൾ ചേദിച്ചു നാക്കറുത്തു വിട്ടാൽ പോര… അവരിവിടെ ശിവനെ കാക്കുന്ന മണ്ണിലെ ഒര് ജീവൻ പറിച്ചെടുത്തു… അവരുടെ മുറിവ് എത്രയും പെട്ടന്ന് ശെരിയാക്കാൻ വൈദ്യരോട് പറയണം… അഞ്ചാം ഉത്സവത്തിന് പഞ്ച ഭൂതങ്ങൾ സാക്ഷിയായി ശിവന് അവരാണ് കുരുതി… അതുവരെ അവരെ കേടുപ്പാടില്ലാതെ സൂക്ഷിക്കണം…
ശെരിയമ്പ്രാ…
മൂപ്പാ… ഞാൻ വന്ന ശേഷം ഇത് മൂന്നാം വട്ടമാണ്… ഈ പ്രാവശ്യം ആദ്യമായി ഒര് ജീവനും പോയി… ഇനി ഇങ്ങനെ ഉണ്ടാവരുത്… ഊരിന് ചുറ്റും ഏറുമാടം കെട്ടണം… എപ്പോഴും കാവലിനാളുവേണം…ആര് വന്നാലും അകലെനിന്നറിയണം… ഇനി ഒരാളും ഊരിൽ കാല് വെക്കരുത് വരുന്നവരെ ബാങ്ക്‌ളാവിലെത്തിക്കണം…