“ഏട്ടാ.. എന്താ ഒന്നും പറയാത്തെ..?
എന്നെ ഒഴിവാക്കുമോ..?
ഒഴിവാക്കാൻ വേണ്ടിയാണോ എന്നോട് അവഗണന കാണിക്കുന്നേ.?
പറയേട്ടാ….
ഒഴിവാക്കിയാലും ഏട്ടനെ വിട്ട് ഞാൻ എവിടെയും പോവില്ല….”
അതും പറഞ്ഞ് അവളവനെ അധികമായി ബലത്തോടെ പുണർന്നു പിടിച്ച് വീണ്ടും കരയാൻ തുടങ്ങി. ഇനിയും ആമിയോട് മൗനം കാണിക്കുന്നതിൽ അർത്ഥമില്ല. ഒരു ദിവസം വൈകിയാണെങ്കിലും അവൾ തന്നെ തുറന്നു പറഞ്ഞു. താൻ കാണിച്ച തന്ത്രം കാരണമാണോ അവൾ കുറ്റ സമ്മതം നടത്തിയത് എന്നത് ഒരു വസ്തുതയാണ്. പക്ഷെ കഴിയേണ്ടത് കഴിയുകയും ചെയ്തു അറിയേണ്ടത് അറിയും ചെയ്തു. ഇത് ജീവിതമല്ലേ.. ഇങ്ങനെ നടക്കായിരിക്കും വിധി.
അംഗീകരിച്ചേ മതിയാവു. ഞാൻ തന്നെയാണ് എല്ലാത്തിനും കാരണം. താൻ ഉദേശിച്ചത് പോലെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന പെണ്ണല്ല ആമി. കുക്കോൾഡ് പറഞ്ഞുള്ള വേഴ്ചകളെ പ്രോത്സാഹിപ്പിച്ച് ഞാൻ തന്നെ നിസ്സഹായനായി മാറി. മുൻപേ തന്നെ തന്റെയീ ചിന്തകൾക്ക് കടിഞ്ഞാൺ ഇടണമായിരുന്നു.
ഓരോന്നാലോചിച്ച ശ്രീയുടെ കൈപ്പടം അവളുടെ മുതുകിൽ അമർന്നത് അവൾക്ക് വലിയ ആശ്വാസമായി തോന്നി. പക്ഷെ ഇപ്പോഴും മൗനം തുടരുന്ന ശ്രീയോട് എന്ത് പറയണമെന്ന് അറിയാതെ അവളുടെ മനസ്സ് വലഞ്ഞു. തൊണ്ടയിടറുന്ന സാഹചര്യത്തിലും അവൾ മിണ്ടാൻ വേണ്ടി പാടു പെട്ടു.
“ഏട്ടാ.. ഞാൻ ജോലി റിസൈൻ ചെയ്യട്ടെ..?”
“എന്തിന്..?”
“എനിക്കിനി ഒന്നും വേണ്ട.. ഏട്ടനെ മാത്രം മതി.”
ചെയ്യേണ്ടേതെല്ലാം ചെയ്തിട്ട് പറയുന്നത് കേട്ടില്ലേ എന്ന ഭാവമായിരുന്നു അവന്റെ മുഖത്ത് വന്നത്. നിരാശയും.