വലിയ കുഴപ്പമില്ലാതെ പോകുന്നതിനടയിലാണ് തികച്ചും അവിചാരിതമായി, ഒരു ദിവസം വഴിയരികിൽ വെച്ച് ശിവനെ കാണാൻ ഇടയായത്. കോളേജിൽ തന്റെ സീനിയറും, യൂനിയൻ ചെയർമാനുമായിരുന്നു ശിവൻ. പെൺകുട്ടികളെല്ലാം ആരാധിച്ച സുന്ദരൻ. തനിക്കും അന്നൊക്കെ അവനോട് ആരാധന തോന്നിയിട്ടുണ്ട്. വഴിയിൽ തന്നെ കാത്തെന്നപോലെ നിൽക്കുകയാണയാൾ. അടുത്തെത്തിയപ്പോൾ അവനൊന്ന് ചിരിച്ചു. താനും.
“ പ്രിയയല്ലേ…”
ചിരിയോടെ അവൻ ചോദിച്ചു.
“” അതേ… ശിവൻ ചേട്ടനല്ലേ…”
“” എന്നെ മനസിലായല്ലേ… “
ശിവൻ ചോദിച്ചു.
“ പിന്നെ മനസിലാവാതെ… ? രണ്ട് വർഷമല്ലേ ആയുള്ളൂ ചേട്ടൻ കോളേജിൽ നിന്ന് പോയിട്ട്… പക്ഷേ ഈ താടി കണ്ട് പെട്ടെന്നെനിക്ക് മനസിലായില്ല… അല്ല.. എന്താ ഇവിടെ…?’”
“” ഞാനൊരാളെ കാത്ത് നിൽക്കുകയാ… പ്രിയ എങ്ങോട്ടാ…?””
“ ഞാൻ ടൗണിലേക്കാ ചേട്ടാ… അവിടെയൊരു ജ്വല്ലറിയിലാ എനിക്ക് ജോലി… ചേട്ടൻ ആരെ കാത്ത് നിൽക്കുന്നെന്നാ പറഞ്ഞത്… ? “
“ അത്.. ഇവിടെയൊരു സ്ഥലംനോക്കാനുണ്ട്… ബ്രോക്കർ ഇവിടെ നിൽക്കാനാ പറഞ്ഞത്.. അയാളെ കാത്ത് നിൽക്കുകയാ.. “”
“ എന്റീശ്വരാ… പാട്ടും, കവിതയുമായി നടന്ന ചേട്ടൻ സ്ഥലക്കച്ചവടക്കാരനോ… എന്ത് പറ്റി ചേട്ടാ… കവിതയെല്ലാം വിട്ടോ…?
പ്രിയ ചിരിയോടെ ചോദിച്ചു.
“ സാഹചര്യം അങ്ങിനെയായിപ്പോയെടീ… എന്നാലും കവിതയൊന്നും വിട്ടിട്ടില്ല.. അതൊക്കെ ഇപ്പഴുമുണ്ട്…”
ദൂരെ നിന്ന് ബ്രോക്കർ തങ്കച്ചൻ നടന്ന് വരുന്നത് കണ്ട് ശിവൻ പറഞ്ഞു.
“ ദാ… ആവരുന്നയാളെയാണ് ഞാൻ കാത്തിരിക്കുന്നത്…””
പ്രിയ തിരിഞ്ഞ് നോക്കി.
“ അത് തങ്കച്ചൻ ചേട്ടനല്ലേ..? ഞങ്ങൾ തൊട്ടടുത്ത അയൽവാസികളാ,….
എന്നാ പിന്നെ ഞാൻ പോട്ടെ… ബസിന് സമയമായി….”