“ഉറങ്ങിയില്ലേ?”
ഞാൻ ചോദിച്ചു…
“ഓഹ്, ഞാൻ ഉറങ്ങിയിട്ടു കുറേ നാളായി മോളെ…!!”
“എന്ത് എന്തുപറ്റിയേച്ചീ എന്തേലും കുഴപ്പമുണ്ടോ…?”
” ഓഹ്…ഇവിടെ കുഴപ്പങ്ങളല്ലേ ഉള്ളൂ.”
ചിത്രേച്ചിയുടെ കൺകോണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ അവരുടെ മനസ്സിലെ വിഷാദത്തിനെ എനിക്ക് കാണിച്ചു തന്നു. ഞാൻ പതിയേ സോഫയിൽ നിന്ന് എഴുന്നേറ്റ് അവരുടെ മുന്നിൽ നിന്നു. എന്റെ മുഖം കണ്ടപ്പോൾ അവർക്ക് കരച്ചിൽ അടക്കാൻ സാധിച്ചില്ല. ഒരു കൊച്ചുകുട്ടിയെപ്പോലെ അവരെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.
“എന്താ ചേച്ചി? എന്താ കുഴപ്പം? എന്നോട് പറ…”
ഞാൻ ചോദിച്ചു.
അവർ ചുറ്റുമൊന്ന് കണ്ണോടിച്ചിട്ട് എന്റെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു.
” ഇവിടെ ഭിത്തികൾക്ക് വരെ കാതുണ്ട്…ഇവിടെവെച്ച് ഒന്നും പറയാൻ പറ്റില്ല…എന്റെ കൂടെ വാ… ഞാനെല്ലാം പറയാം!”
ഞങ്ങൾ അടുക്കള വാതിലിൽ കൂടി പുറത്തു കടന്നു. പകൽ പോലെ നിലാവുണ്ടായിരുന്ന ആ രാത്രിയിൽ ചിത്രേച്ചി എന്റെ കൈ പിടിച്ച് ജാതിയും കവുങ്ങും തെങ്ങുമൊക്കെ തളിർത്തു നിന്നിരുന്ന പറമ്പിലൂടെ കുളക്കരയെ ലക്ഷ്യമാക്കി നടന്നു. ആ പാതിരാത്രിയിലും എനിക്ക് ചിത്രേച്ചിയുടെ കൂടെ പോകാൻ ഒരു ഭയവും തോന്നിയില്ല. ചീവീടുകളും തവളകളുമെല്ലാം ഞങ്ങൾക്ക് വേണ്ടി നിശബ്ദരായിരുന്നു എന്ന് തോന്നുന്നു. കുളക്കരയിലെ പടവിൽ ഞങ്ങൾ പരസ്പരം നോക്കി നിന്നു. നിമിഷങ്ങളുടെ നിശബ്ദത…
“എന്താ ചേച്ചി പറയാനുണ്ടെന്ന് പറഞ്ഞേ?!”
ഞാൻ ആദ്യം മൗനം ഭഞ്ചിച്ചു.
ചിത്രേച്ചി ഒരു അടി കൂടി എന്റെ അടുത്തേക്ക് നീങ്ങി നിന്നു. ഞങ്ങൾ തമ്മിൽ ഇഞ്ചുകളുടെ ദുരമേ ഉണ്ടായിരുന്നുള്ളൂ. എന്റെ മുഖം നനുനനുത്ത കയ്യാൽ കോരിയെടുത്തിട്ട് എന്റെ ചുണ്ടിൽ അവർ അമർത്തി ഒരു ചുംബനം തന്നു. എന്റെ ജീവിതത്തിലാദ്യമായി ഞാൻ തരളിതയായ നിമിഷം, എന്റെ ജീവിതത്തിലെ ആദ്യ ചുംബനം. ഷോക്ക് അടിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. എന്റെ കണ്ണുകൾ വികസിച്ചു. എന്റെ മുഖം കോരിയെടുത്തിരുന്ന അവരുടെ കൈത്തണ്ടയിൽ ഞാൻ മുറുക്കെ പിടിച്ചു. എനിക്ക് ശരീരമാസകലം കുളിരുകോരിപ്പോയി. അപ്പോൾ എന്നെ ഗാഢമായി പുണർന്നുകൊണ്ട് ചിത്രേച്ചി പറഞ്ഞു.
“ജീവിതം സുഖിക്കാനുള്ളതാടീ…എനിക്കും സുഖിക്കണം…ഈ അടുക്കളയിൽക്കിടന്നു നരകിക്കാൻ എനിക്ക് വയ്യ…”
എന്റെ അരക്കെട്ടിൽ പിടിച്ച് അവരുടെ ശരീരത്തിലേക്ക് വലിച്ചിട്ടിട്ട് വീണ്ടുമെന്റെ ചുണ്ട് ചപ്പി വലിച്ചെടുത്തുകൊണ്ട് ചിത്രേച്ചി ചുരിദാറിനു മുകളിലൂടെ എന്റെ ചന്തിയെ ഞെക്കിയുടച്ചുകൊണ്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന ബോധ്യം മനസിലേക്ക് വന്നപ്പോൾ ഞാനവരെ തള്ളി മാറ്റി. കുറച്ചു നേരത്തേക്ക് ചിത്രേച്ചിയുടെ മുഖത്ത് നോക്കാൻ ഞാൻ പാടുപെട്ടു. ഓട്ടക്കണ്ണിട്ട് അവരെ നോക്കിയപ്പോൾ പെട്ടെന്നവരുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. ഒരു നിമിഷം കുളത്തിലെ വെള്ളത്തിലേക്കു നോക്കി നിശ്ചലയായി നിന്നതിനു ശേഷം പെട്ടെന്ന് അവിടെയുള്ള പടവിലേക് ഇരുന്നിട്ട് പുച്ഛം നിറഞ്ഞ മുഖത്തോടെ അവർ പറഞ്ഞു.