പീലി വിടർത്തിയാടുന്ന മയിലുകൾ 2 [സ്പൾബർ]

Posted by

“ശരി… നീയെന്നാ ഉറങ്ങിക്കോ… ഞാൻ നാളെ വിളിക്കാം…’’

അവളുടെ കരച്ചിൽ കേട്ട് സഹിക്കാനാവാതെ ബെന്നി പറഞ്ഞു.

“അയ്യോ… വെക്കല്ലേ… പോകല്ലേ…”

ഷീബ ചാടിപ്പറഞ്ഞു.

“അല്ലാതെ പിന്നെ… നിൻ്റെ കരച്ചിൽ കേൾക്കാനാണോ ഞാനീ പാതിരാത്രി ഉറക്കമൊഴിച്ചിരിക്കുന്നത്… നിനക്ക് കരയാനുള്ള അവസരം ഞാൻ തരാം… അപ്പോൾ എൻ്റെ നെഞ്ചിൽ കിടന്ന് നിനക്ക് കരയാം… അത് പോരെ..?”

ബെന്നിയുടെ ഓരോ വാക്കും കേട്ട് ഷീബക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇതൊക്കെ കേൾക്കാൻ എത്രയോ കൊതിച്ചതാണ്.പക്ഷേ ഇനി താൻ കരയില്ല. അതവന് സങ്കടമാകും.

“ ഇല്ല ഇച്ചായാ… ഇനി ഞാൻ കരയില്ല… എനിക്ക് സങ്കടവുമില്ല… ഞാൻ… ഞാൻ സന്തോഷം കൊണ്ട് കരഞ്ഞതാ…”

“ഉറപ്പല്ലേ… ഇനി സന്തോഷം കൊണ്ടും കരയണ്ട… സന്തോഷം വന്നാലും, സങ്കടം വന്നാലും ഇനി എന്നെ വിളിച്ചാൽ മതി… കേട്ടോടീ… ഇനി മതി നീ ഫോൺ വെച്ച് ഉറങ്ങിക്കോ…”

“വേണ്ട… ഉറങ്ങണ്ട…

.”പിന്നെ…”

“എനിക്ക് എൻ്റെ ഇച്ചായനെ കാണണം… ഇപ്പത്തന്നെ…”

അവൾ ബെന്നിയോട് കൊഞ്ചി.

“ അതെങ്ങിനെയാടീ ഇപ്പത്തന്നെ കാണുന്നത്…? ഞാൻ രാവിലെ വരാം… അത് പോരേ…?”

“ പോര… ഇപ്പത്തന്നെ എനിക്ക് കാണണം… ഇച്ചായൻ ഇങ്ങോട്ട് വാ…”

“എടീ… നീയെനിക്ക് നാട്ടുകാരുടെ തല്ല് വാങ്ങിത്തരും..”

“ആരും ഇച്ചായനെ ഒന്നും ചെയ്യില്ല. ഞാൻ വിളിച്ചിട്ടാ ഇച്ചായൻ വന്നതെന്ന് പറയും…”

“ആഹാ… ഇത്ര ധൈര്യമൊക്കെയുണ്ടോ… എൻ്റെ പെണ്ണിന്…?”

“ഇന്ന് ധൈര്യം കൂടിയതാ…”

ഷീബ ചിരിയോടെ പറഞ്ഞു. ബെന്നിക്ക് സമാധാനമായി. അവളൊന്ന് ചിരിച്ചല്ലോ.

“ ഈ ചിരി ഇനി നിൻ്റെ മുഖത്ത് നിന്ന് മായരുത്. ഞാൻ വിളിക്കുമ്പോഴും, ഞാൻ കാണുമ്പോഴും ഈ ചിരി നിൻ്റെ മുഖത്തുണ്ടാവണം. കേട്ടോടീ പൊട്ടീ…”

“ കേട്ടിച്ചായാ… എല്ലാം കേട്ടു. ഇനി ഞാൻ കരയില്ല… ഇച്ചായൻ പെട്ടെന്നിങ്ങോട്ടൊന്ന് വാ ഇച്ചായാ…”

Leave a Reply

Your email address will not be published. Required fields are marked *