“ഒത്തിരി നാളായല്ലോ ജോണങ്കിളെ കണ്ടിട്ട്. ഇവിടെങ്ങുമില്ലേ,… ഇതാരാ ഈ പുതിയ അങ്കിൾ” അവൾ ജോണിനോട് തിരക്കി.
“ഓമനചേച്ചിയുടെ ഒരേ ഒരു മോളാ, മകം നക്ഷത്രം” ജോൺ എന്നോടത് പറഞ്ഞപ്പോൾ
“പോ ജോണേട്ടാ കാളി ആക്കാതെ” എന്ന് അവൾ ഇഷ്ട്ടപ്പെടാത്ത രീതിയിൽ മറുപടി നൽകി.
ജോൺ—- ഇത് ദീപു സാക്ഷാൽ നീതിപീഠത്തിന്റെ സൂക്ഷിപ്പുകാരൻ
ഗീത—വക്കീലാണോ?
ജോൺ വക്കീലല്ല ജഡ്ജിയാ. പരമോന്നത കോടതിയുടെ ഉടയോൻ.
ജോൺ കൂടുതൽ കാട് കയറും മുൻപേ ഞാൻ ഇടയ്ക്കു കയറി പറഞ്ഞു.
ഞാൻ–മോൾ എന്തിനാണ് പഠിക്കുന്നത്.
അതിനു ജോണാണ് മറുപടി പറഞ്ഞത് “ഇവള് പഠിക്കാൻ മണ്ടിയായതു കൊണ്ട് പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ പിന്നെ പഠിക്കാൻ വിട്ടില്ല.”
ഗീത :”ചുമ്മാതാ അങ്കിളേ ഇവിടെ കൃഷിയും വളർത്തുമൃഗങ്ങളുമൊക്കെ ഉള്ളത് കൊണ്ട് പഠിത്തം അവസാനിപ്പിച്ചതാ”
അവൾ ജോണിനിട്ടൊരു നുള്ളു കൊടുത്തു.
അതവിടെ അവസാനിച്ചു.
അന്ന് വൈകുന്നേരമായപ്പോൾ ജോൺ ബൈക്കുമെടുത്തു അവന്റെ വീട്ടിൽ പോയി.
ഞാനും ഓമനചേച്ചിയും ഗീതയും ഒരുമിച്ചു അത്താഴം കഴിച്ചു. നല്ല കാട്ടിറച്ചിയും കരിമീൻ വറുത്തതും വളരെ രുചികരമായി ചേച്ചി പാകം ചെയ്തിരുന്നു.
രാത്രി ഭക്ഷണം കഴിഞ്ഞു ഞങ്ങൾ ഏറെ നേരം സംസാരിച്ചിരുന്നു. സംസാരത്തിനിടയിൽ തന്നെ ഞാൻ അവരോടു കൂടുതൽ അടുത്ത് ഇടപഴകി..
അതിനിടെ ഗീത ഉറങ്ങാൻ കിടന്നു.
സമയം പത്തു മണി ആയപ്പോൾ ഗീത അകത്തെ മുറിയിൽ പോയി കിടന്നു ഉറക്കമായി.
ഗീത ഉറക്കമായപ്പോൾ ഞാൻ പതുക്കെ കസേര നീക്കി ചേച്ചിയുടെ അടുത്ത് വന്നിരുന്നു. ഞാനവരുടെ മുഖത്തേയ്ക്കു സ്നേഹത്തോടെ നോക്കി. അവർ ഒരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു. എന്റെ നോട്ടം