അവളൊന്നാലോചിച്ചതിന് ശേഷം പറഞ്ഞു.
“ ഓക്കെ…”
“ ശരി… ആദ്യത്തെ ചോദ്യം… ചേട്ടന് എപ്പോഴാണ് ഡ്യൂട്ടി ടൈം ?…”
“ അതിനങ്ങിനെ പ്രത്യേകിച്ച് സമയമൊന്നുമില്ല. കൂടുതൽ സമയവും ഡ്യൂട്ടിയിലായിരിക്കും…”
“ ഫുൾ നൈറ്റൊക്കെ ഡ്യൂട്ടിയുണ്ടാവാറുണ്ടോ?…”
“ മിക്കവാറും ദിവസം രാത്രി കമ്പനിയിൽ തന്നെയാണ്…”
“ രാവിലെ എത്ര മണിക്കാണ് വരുന്നത്”
“ ഒരു എട്ടര , ഒൻപത് മണി..”
“ വന്നിട്ടോ..”
“ വന്നിട്ടെന്ത്.. കുളിച്ച്, ഭക്ഷണവും കഴിച്ച് കിടന്നുറങ്ങും..”
“ രണ്ട്പേരും ഒരുമിച്ച് പുറത്തേക്കൊക്കെ പോകാറുണ്ടോ..”
“ ആറ് മാസത്തിനുള്ളിൽ നാല് വട്ടം പോയി”
ഏകദേശം കാര്യങ്ങളൊക്കെ സനൂപിന് മനസിലായി.
“ ശരി… നേരത്തെ ചേച്ചിയോട് ഞാൻ ഹാപ്പിയാണോ എന്ന് ചോദിച്ചപ്പോൾ ചേച്ചിയെന്തിനാ കരഞ്ഞത്?…
മറുഭാഗത്ത് മിണ്ടാട്ടമില്ല.
“ ചേച്ചീ..”
സനൂപ് വിളിച്ചു.
“ ഉം..”
നേർത്തൊരു മൂളൽ മാത്രം.
“ ഞാൻ ചോദിച്ചത് ചേച്ചി കേട്ടില്ലേ..”
“ഉം..”
വീണ്ടും മൂളൽ’.
“ എന്നാ പറ..”
“ എന്ത്…”
“എന്തിനാ കരഞ്ഞത്?…”
“ ഞാൻ കരഞ്ഞിട്ടൊന്നുമില്ല..”
“ ചേച്ചി കരഞ്ഞത് ഞാൻ ശരിക്കും കേട്ടു..
എന്താ ചേച്ചീ പ്രശ്നം… എന്നോട് പറ… എല്ലാത്തിനും നമുക്ക് പരിഹാരമുണ്ടാക്കാം”
അത് പറഞ്ഞ് തീർന്നതും ഫോണിലൂടെ ഹൃദയം പൊട്ടിയുള്ള ഒരു കരച്ചിൽ.
“ എനിക്കാരുമില്ലെടാ… എന്നോട് സംസാരിക്കാൻ അയാൾക്ക് സമയമില്ല…
എന്നെയൊന്ന് പുറത്തേക്ക് കൊണ്ടുപോകാൻ അയാൾക്ക് സമയമില്ല…
എന്നെയൊന്ന്… എന്നെയൊന്ന്…’”
പറഞ്ഞത് പൂർത്തിയാക്കാനാവാതെ ഉച്ചത്തിൽ കരഞ്ഞുകൊണ്ടവർ ഫോൺ കട്ടാക്കി.
സനൂപ് ഞെട്ടിപ്പോയി. ഇത് താൻ വിചാരിച്ച പോലെയല്ല കാര്യങ്ങൾ’.
ഇതൽപം ഗൗരവമുള്ള വിഷയമാണ്.
ഏതായാലും ഇപ്പോഴവളെ തിരിച്ചു വിളിക്കണ്ട. സങ്കടമൊക്കെ ഒന്ന് മാറട്ടെ. അവൻ ഫോൺ മേശയുടെ മുകളിൽ വെച്ച് മലർന്ന് കിടന്നു. അപ്പോൾ വീണ്ടും ഫോണടിക്കുന്നു. നോക്കുമ്പോൾ നിഷ. അവൻ വേഗം കോളെടുത്തു.
“ ഹലോ… ചേച്ചീ..