സാംസൻ 10 [Cyril] [Climax]

Posted by

ആഴ്‌ചയില്‍ നാല് ദിവസമെങ്കിലും ജൂലി ആശുപത്രിയില്‍ അഡ്മിറ്റ് ആവാന്‍ തുടങ്ങി. പലപ്പോഴും വളരെ സീരിയസ് ആയിരുന്നു അവളുടെ അവസ്ഥ. പലപ്പോഴും അവൾ രക്ഷപ്പെടില്ല എന്നുവരെ ഞാൻ ഭയന്നു. എന്റെയും അമ്മായിയുടെയും സമാധാനവും പൂര്‍ണമായി നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. സാന്ദ്ര ദിവസവും പത്ത് പ്രാവശ്യമെങ്കിലും ജൂലിയെ വിളിച്ച് സംസാരിക്കാറുണ്ട് — അവളുടെ ചേച്ചിയെ നഷ്ടപ്പെടാൻ പോകുന്നു എന്ന ഭയം കാരണമാണ് സാന്ദ്ര ഇങ്ങനെ വിളിച്ചു കൊണ്ടിരുന്നത്. ഏറിയ സമയവും ജൂലി അര്‍ധബോധത്തില്‍ എന്ന പോലെയാണ്‌ ജീവിച്ചത്.. അവള്‍ക്ക് ചുറ്റും എന്തു സംഭവിക്കുന്നു എന്നറിയാത്ത പോലെ.

പലവട്ടം ദേവിയും ദേവാംഗന ആന്റിയും ജൂലിയെ കാണാന്‍ വീട്ടിലും ആശുപത്രിയിലും വന്നിരുന്നു. വിനില കൂടുതൽ സമയം ഞങ്ങളുടെ കൂടെ സഹായത്തിന് ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരും അവരുടെ ഭാര്യമാരും സ്ഥിരമായി വീട്ടിലും ആശുപത്രിയിലും വന്ന് ജൂലിയെ സന്ദര്‍ശിക്കാൻ തുടങ്ങി. എന്റെ അങ്കിളും ആന്റിയും ഇടക്കിടക്ക് വീട്ടില്‍ വന്നിട്ട് പോയി. എന്റെ അച്ഛനും ഇളയമ്മയുടെ അവരുടെ മക്കളും നിത്യ സന്ദര്‍ശകരായി മാറി.

ഞാൻ എന്റെ കാര്യം പോലും അധികം ശ്രദ്ധിക്കാതെയായി. അര്‍ധ ഭ്രാന്ത് പിടിച്ച അവസ്ഥ പോലെയായി. ജൂലി എനിക്ക് നഷ്ടപ്പെടും എന്ന ഭയം വര്‍ധിച്ചുകൊണ്ടിരുന്നു. അവൾ നഷ്ടപ്പെടാൽ ഞാൻ മുഴു ഭ്രാന്തനായി മാറും എന്നതിൽ സംശയം ഇല്ലായിരുന്നു.

ഏതു നേരവും ദേവി നേരിട്ട് അല്ലെങ്കിൽ ഫോണിലൂടെ എന്നെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു.

അങ്ങനെ ഭയവും ഭ്രാന്തിന്‍റെ വക്കിലും നിന്ന് എങ്ങനെയോ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഉരുണ്ടോടി.

ജൂലിക്ക് എട്ട് മാസം തികഞ്ഞ ദിവസം അവള്‍ക്ക് കഠിനമായ ശ്വാസംമുട്ടൽ വന്ന് അവള്‍ ബോധം കെട്ടു വീണു. ഞാനും അമ്മായിയും വിനിലയും ചേര്‍ന്ന് അവളെ വേഗം ആശുപത്രിയിൽ എത്തിച്ചു. ഭാഗ്യത്തിന്‌ ജൂലി രക്ഷപ്പെട്ടു. പക്ഷേ ഡെലിവറി കഴിയും വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്റ്റര്‍ പറഞ്ഞു.

അമ്മായിയും വിനിലയും അവളുടെ കൂടെ ആശുപത്രിയിൽ ഇരിക്കാൻ തീരുമാനിച്ചു. പക്ഷേ പ്രാന്ത് പിടിച്ച പോലെ ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് അമ്മായിയേയും വിനിലയേയും കൂടി ടെൻഷൻ പിടിപ്പിക്കാൻ തുടങ്ങിയതോടെ എന്നെ ആശുപത്രിയിൽ ഇരിക്കാൻ അമ്മായി അനുവദിച്ചില്ല. അതുകൊണ്ട്‌ ഇടയ്ക്കിടെ ഞാൻ വീട്ടില്‍ വന്നിരുന്നു. അന്നുതന്നെ എന്റെ ഇളയമ്മയും ആശുപത്രിയിൽ നിൽക്കാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *