സ്കൂളിൽ പോകാൻ കുളിക്കണമെങ്കിലും
റെഡ്ഢി പോകാത്തതുകൊണ്ട് ശില്പ മുറിയിൽ കാത്തിരുന്നു. റെഡ്ഢി ടീവീ ഓണാക്കി വാർത്ത
വച്ചു.
ഒരു പ്ലേറ്റിൽ ദിശയും ചമ്മന്തിയുമായി ചന്ദ്രിക വന്നു. റെഡ്ഢി അവളെ മടിയിൽ പിടിച്ചിരുത്തി. ചന്ദ്രിക ദോശ ചമ്മന്തിയിൽ മുക്കി അയാളുടെ വായിൽ വച്ചു കൊടുത്തു.
അച്ഛന് അസുഖം വന്നപ്പോൾ പോലും അങ്ങനെ ഒരു കാഴ്ച ശില്പ കണ്ടിട്ടുണ്ടായിരുന്നില്ല.
ഭക്ഷണവും കഴിച്ച് മുഖവും കഴുകി റെഡ്ഢി ഇറങ്ങാൻ ഒരുങ്ങി. ഇറങ്ങാൻ നേരം കുറച്ച് നോട്ടുകൾ ചുരുട്ടി ചന്ദ്രികയുടെ ബ്ലൗസിന്റെ ഉള്ളിൽ തിരുകാൻ അയാൾ മറന്നില്ല. ഒപ്പം
അവളുടെ മുഖത്ത് ഒരു തട്ടും മുലക്ക് ഒരു
കിഴുക്കലും.
റെഡ്ഢി പോയ ഉടനെ ചന്ദ്രിക ബ്ലൗസ്സിൽ നിന്നും ആ നോട്ടുകൾ കൈയിൽ എടുത്ത് തുറിച്ച് നോക്കി. അമ്മയുടെ കണ്ണ് നിറയുന്നത്
ശില്പ കണ്ടു. അവൾ കുളിക്കാൻ മുറിക്ക് പുറത്തേക്ക് വരുന്നത് കണ്ട ചന്ദ്രിക കണ്ണ് തുടച്ച് ബെഡ്റൂമിലേക്ക് പോയി.
ശില്പ കുളികഴിഞ്ഞു പുറത്തു വന്നപ്പോൾ അമ്മ ദാവണികൊണ്ട് അരയും മാറും മറച്ചിരുന്നു. മേശയിൽ ദോശയും ചമ്മന്തിയും തയ്യാറാക്കി വച്ചിരുന്നു.
തയ്യാറായി വന്ന ശില്പ ഭക്ഷണം കഴിക്കുന്ന
സമയത്തു ചന്ദ്രിക എന്തോ പറയാൻ ശ്രമിച്ച് പരാജയപ്പെടുന്നത് ഇടംകണ്ണിൽ ശില്പ കണ്ടു.
അമ്മ പറയുന്നത് കേൾക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ശില്പ.
ചന്ദ്രികക്ക് മുഖം കൊടുക്കാതെ ശില്പ കൈ
കഴുകി ബാഗ് എടുത്ത് പുറത്തേക്ക് നടന്നു.
വാതിലിനടുത്തെത്തിയപ്പോൾ ജനൽ ചില്ലിൽ അവൾ ചന്ദ്രികയുടെ മുഖം കണ്ടു. കണ്ണുനീർ
ധാര ധാരയായി ഒഴുകുന്ന മുഖവുമായി
അവൾ കസേരയിൽ ഇരിക്കുകയായിരുന്നു.
ആ മുഖം കണ്ട ശിൽപയുടെ കണ്ണ് നിറഞ്ഞു.
അമ്മ തന്റെ പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്യുന്നതെല്ലാം തനിക്ക് വേണ്ടി ആണെന്ന് സമ്മതിക്കാൻ മുൻപ് അവളുടെ മനസ്സ് വിസമ്മതിച്ചിരുന്നു. പക്ഷെ ഈ അപമാനമെല്ലാം അവൾ സഹിച്ചത് തനിക്കായി ആണെന്ന ബോധ്യം അവൾക്ക് ആ നിമിഷം ഉണ്ടായി.
ബാഗ് താഴെ ഇട്ട് അവൾ അമ്മയുടെ അടുത്തേക്ക് ചെന്നു. ഒന്നും മിണ്ടാതെ അവൾ അവളെ കെട്ടിപ്പിടിച്ചു. ചന്ദ്രിക അവളെ ഇറുക്കിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.