റെഡ്ഢിയെ അവൾ അയാളുടെ മുണ്ടുകൊണ്ട്പുതച്ചു .അവൾ കുളിമുറിയിൽ കയറി കുളിച്ചു. അവളിട്ടുകൊണ്ട് വന്ന ചുരിദാർ ഉണങ്ങിയിരുന്നു. അവൾ അത് ഇട്ട് സെറ്റിയിൽ പോയി കിടന്നു.
പിറ്റേന്ന് രാവിലെ റെഡ്ഢി എണീക്കാൻ വൈകി. സുന്ദർ ബാഗും മറ്റു സാധനങ്ങളും ആയി മുറിയുടെ വാതിൽ മുട്ടി.
താൻ സ്റ്റുഡിയോയിലേക്ക് പോകുകയാണെന്നും ഉച്ചക്ക് വിളിക്കാമെന്നും അവളെ അറിയിച്ച് അയാൾ പോയി.
റെഡ്ഢി ഉറക്കംഎണീറ്റപ്പോൾ അയാളെ നോക്കി പുഞ്ചിരിച്ച് കസേരയിൽ ഇരിക്കുന്ന ശില്പയെ കണ്ട് അമ്പരന്നു.
രാത്രിയിലെ കാര്യങ്ങൾ ഒന്നും അയാൾക്ക് ഓർമ ഉണ്ടായിരുന്നില്ല.
എല്ലാവരും പോയെന്നറിഞ്ഞ ആയാളും പെട്ടെന്ന് ശില്പയെയും കൂട്ടി ഇറങ്ങി.
ശില്പ സുന്ദർ തന്ന ഫോണെ അയാൾ കാണാതെ ഹാൻഡ്‌ബാഗിനുള്ളിൽ സൂക്ഷിച്ചു. യാത്രയിൽ ഉട നീളം തന്നെ നോക്കി അവൾ ഒരു കള്ളച്ചിരി ചിരിച്ചത് എന്തിനാണെന്ന് റെഡ്‌ഡിക്ക് മനസ്സിലായില്ല.
കുഴപ്പമൊന്നും കൂടാതെ അവൾ തിരിച്ചെത്തിയതിൽ ചന്ദ്രികക്ക് ആശ്വാസം തോന്നി.
ഫോണും നോക്കി കണ്ണും നട്ട് അവൾ മുറിയിലെ കട്ടിലിൽ കിടന്നു. സമയം ഒന്നര കഴിഞ്ഞപ്പോൾ അവളുടെ പ്രതീക്ഷ നശിച്ചു തുടങ്ങിയിരുന്നു. പെട്ടെന്ന് ഫോൺ ബെൽ അടിച്ചു.
മറുതല്ക്കൽ സുന്ദർ ആയിരുന്നു.
““ പറഞ്ഞപോലെ രാത്രി 11 മണി. വേണ്ടതൊക്കെ രഹസ്യമായിട്ട് പാക്ക് ചെയ്യ്തു വക്ക്.””
അവൾക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. ശബ്ദം പുറത്ത് വരാതിരിക്കാൻ അവൾ വായ പൊത്തി. തുള്ളിച്ചാടാതിരിക്കാൻ പറ്റിയില്ല.
അവൾ വീടിനു പുറത്ത് കടന്ന് ഫ്ലാറ്റിന്റെ ടെറസിലേക്ക് പോയി.
ഫ്ലാറ്റിലെ മറ്റൊരു താമസക്കാരായ മലയാളി കുടുംബത്തിന് അവളുടെ പ്രായം ഉള്ള ഒരു മകൾ ഉണ്ടായിരുന്നു. അവളുടെ ഉണക്കനിട്ട സാരി ഒരെണ്ണം അവൾ അടിച്ചു മാറ്റി. ഇനി ആരും കണ്ടു പിടിക്കുമെന്ന പേടി വേണ്ടല്ലോ.
രാത്രി അവൾ കുളിച് ഈരനോടെ മുറിയിൽ വന്നു. തുണി മാറുന്നതിനിടയിൽ കതകിൽ റെഡ്ഢി വന്ന് നിൽക്കുന്നത് അവൾ കണ്ണാടിയിൽ കണ്ടു. ആദ്യം പേടിച്ചെങ്കിലും പട്ടേൽ കൈ വക്കാതെ തന്നെ തൊടാൻ അയാൾ ക്ക് ധൈര്യമില്ലെന്ന് അവൾ ഓർത്തു.