പാലിക്കാൻ പറ്റാത്ത ഉറപ്പുകളെ
അയാൾക്ക് കൊടുക്കാൻ കഴിഞ്ഞുള്ളു.
ക്രമേണ മദ്യപാനം കമ്പനിയെ
ബാധിച്ചുതുടങ്ങി. ബാങ്കിൽ പണമുണ്ടായിട്ടും ജോലിക്കാർക്ക്
പണമെത്താതായി.
മുങ്ങാൻ പോകുന്ന കപ്പലിലാണ്
തങ്ങൾ എന്നറിഞ്ഞ കഴിവുള്ള
ഡിസൈനേഴ്സ് മറ്റു കമ്പനികളിലേക്ക്
മാറി. പണത്തിന്റെ ഒഴുക്ക് നിലച്ചു.
കാലിന്റെ അടിയിലെ മണ്ണൊലിച്ചു
പോയപ്പോഴാണ് രവിക്ക് ബോധോദയം
ഉണ്ടായത്. തന്റെ മദ്യപാനം കണ്ട്രോൾ
ചെയ്യാൻ അയാൾ വൈദ്യസഹായം തേടി .
ചെലവ് കുറച്ചും
ലോൺ വാങ്ങിയും അയാൾ കമ്പനിയെ
വീണ്ടും നന്നാക്കാൻ ശ്രമിച്ചു.
പക്ഷെ ഉണങ്ങിയ പുഴയിൽ
ഡാം കേട്ടുന്നതിനു തുല്യമായിരുന്നു
അത്. കൂനിന്മേൽ കുരു പോലെ
രവിക്ക് ലിവർ സിറോസിസ്
ഡോക്ടർമാർ കണ്ടെത്തി.
അവർ വീട് മാറി വാടക കുറഞ്ഞ
ഒരു ഫ്ലാറ്റിലേക്ക് മാറി. രവിയുടെ
കുടിക്കമ്പനിയും പാതി മലയാളിയും ആയ
ദേവ റെഡ്‌ഡിയുടെ ഉടമസ്ഥതയിൽ
ആയിരുന്നു ആ ഫ്ലാറ്റ്. കുറെ അപേക്ഷകൾക്ക്
ഒടുവിൽ അയാൾ കുറഞ്ഞ വാടകക്ക്
പണി തീരാത്ത ഫ്ലാറ്റിൽ അവർക്ക്
മുറി നൽകി.
കമ്പനി വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
സ്കൂളിൽ നന്നായി പഠിക്കുന്ന
മകൾ ശില്പ മാത്രമായിരുന്നു അയാളുടെ
ഏക ആശ്വാസം. പല ഗവണ്മെന്റ്
സ്കോളർഷിപ്പും അവൾ നേടിയിരുന്നു.
അത് അവളുടെ പഠനം തുടരാൻ
സഹായിച്ചു. നാടകഅഭിനയത്തിലും
നൃത്തത്തിലും അവൾ തൽപ്പര ആയിരുന്നു.
സിനിമ മോഹം അവളെ പിടി കൂടിയിരുന്നു
അച്ഛന്റെ കണക്ഷൻസ് ഉപയോഗിച്ച്
ഒരു ചാൻസ് നേടണം എന്ന് മനസ്സിൽ
കരുതി ഇരിക്കുമ്പോൾ ആയിരുന്നു
എല്ലാം തകിടം മറിഞ്ഞത്.
ഇത്രയും കാലം ശേഖരിച്ച പണം
അയാളുടെ ചികിത്സക്ക് ചിലവായി.
പക്ഷെ, രാവിദാസൻ അധിക കാലം
ജീവിതം ബാക്കി ഉണ്ടായിരുന്നില്ല.
ശിൽപയുടെ 18ആം പിറന്നാളിന്റെ
അന്ന് അയാൾ പോയി.
മരണാനന്തരക്രിയകൾക്ക് അവർ
നന്നേ ബുദ്ധിമുട്ടി.
ഹൌസ് ഓണർ ആയ ദേവ റെഡ്ഢി
മാത്രമാണ് അല്പമെങ്കിലും അവരെ
സഹായിച്ചത്. പിടിപ്പില്ലാതിരുന്ന
ചന്ദ്രിക എല്ലാത്തിനും അയാളെ ആശ്രയിച്ചു.
രവി വെറുപ്പിച്ചിരുന്ന
കുടുംബക്കാരാരും അവരെ തിരിഞ്ഞു
നോക്കിയതേ ഇല്ല.
കമ്പനിയും മറ്റു സ്വത്തുക്കളും വിറ്റ്
കഴിഞപ്പോൾ കടം എല്ലാം തീർക്കാൻ