ഒന്നും മിണ്ടാതെ ഞാൻ തല താഴ്ത്തി തിരിച്ചു നടന്നു. മനസ്സിൽ ദേഷ്യം പുകയുകയായിരുന്നു. ഏതു നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്?. മൈര്.
ഞാൻ വണ്ടിയിൽ കയറി. സൈഡ് ഗ്ലാസിൽ അച്ചനും, അമ്മയും ഞാൻ പോകുന്നത് നോക്കി നിൽക്കുന്നത് കണ്ടു.
Objects in the mirror are closer than they appear.
പക്ഷേ ഇവിടെ they are far away than they appear.
അവരോടുള്ള ദേഷ്യം ഞാൻ ആക്‌സിലറേട്ടറിലേക്ക് പകർന്നപ്പോൾ നാലു മണിക്ക് മുൻപ് തന്നെ ആലുവയെത്തി.
ഫ്ലാറ്റിൽ എത്തിയപ്പോൾ എന്തോ ഒരാശ്വാസം. ജീവപര്യന്തം ശിക്ഷ അനുഭവിക്കന്നത് പോലെയാണ് വീട്ടിൽ നിന്നപ്പോൾ തോന്നിയത്. ഇപ്പോൾ ആണെങ്കിൽ പരിധികളില്ലാത്ത സ്വാതന്ത്ര്യം പോലെ.
ഒന്ന് പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു. നേരെ വണ്ടിയെടുത്തു മറൈൻ ഡ്രൈവിലേക്ക് വിട്ടു. വണ്ടി പാർക്കിങ്ങിലിട്ട് കുറച്ചു നേരം ബെഞ്ചിൽ സ്ഥാനം പിടിച്ചു.
കാറ്റു കൊണ്ട് കടലും നോക്കി കുറേ നേരമിരുന്നു. എന്തൊക്കെയോ ചിന്തകൾ തലയ്ക്കുള്ളിലൂടെ കടന്നു പോയി. ഒന്നു മനസ്സ് ശാന്തമായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റു.
തിരികെ പോകാം എന്ന് കരുതി വണ്ടിയുടെ അടുത്ത് എത്തിയപ്പോഴാണ് ആഷിക്കിന്റെ കടയിൽ ഒന്ന് കേറിയാലോ എന്ന് തോന്നിയത്. ബാറിൽ വച്ചു കമ്പനിയായ ഒരു ചങ്ക് ആണ്. ഇവിടെ പെന്റ മേനകയിൽ ആശാന് രണ്ടു മൊബൈൽ ഷോപ്പ് ഉണ്ട്. പിന്നെ കുറച്ചു കുഴലിന്റെ ഇടപാടുമുണ്ട്.
നേരെ റോഡ് ക്രോസ്സ് ചെയ്തു അവന്റെ ഷോപ്പിലേക്ക് നടന്നു. സ്റ്റെപ് കയറുമ്പോൾ ആണ് ഐഷു വേറൊരു പെൺ കുട്ടിയോടൊപ്പം സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടത്.
“ഐഷുമ്മ ”
വിളി കേട്ട് നോക്കിയ ഐഷു എന്നെ കണ്ടോന്ന് ഞെട്ടി. പിന്നെ പെട്ടെന്ന് മുഖത്തൊരു ചിരി വരുത്തി.
“ഇതെന്താ ഇവിടെ?”
“ഒന്നുലിക്ക.. ഇവൾക്കൊരു ഫോൺ നോക്കാൻ ഇറങ്ങിയത. എന്റെ ഫ്രണ്ട് ആണ് ആതിര..”
ഞാൻ ഐഷുന്റെ കൂടെയുള്ള കുട്ടിയെ നോക്കി ഒന്നു ചിരിച്ചു. തിരിച്ചവളും. 😇
“എന്നിട്ട് ഫോൺ എടുത്തോ? ഇല്ലെങ്കിൽ ഇവിടെ എന്റെ ഫ്രണ്ട്ന്റെ കടയുണ്ട് അവിടെ നോക്കാം.”