എനിക്ക് 17 വയസുള്ളപ്പോൾ ബാപ്പു കൊറോണ വന്ന് മരിച്ചു… ബാപ്പുവാ എന്നെ മലയാളം സംസാരിക്കാൻ പഠിപ്പിച്ചത്… പാവം മരിക്കുമ്പോൾ എന്നെ കുറിച്ച് ഓർത്തു ഭയങ്കര വിഷമം ആയിരുന്നു…പ്രതേകിച്ചും
ഞാൻ ഇങ്ങനെ ഉള്ള ആൾ ആയതിനാൽ..ഞാൻ എങ്ങനെ ജീവിക്കും എന്നോർത്തു..
ബാപ്പുവിന്റെ മരണശേഷം ഞാൻ ബാപ്പുവിന്റെ പാലക്കാടുള്ള വീട് തിരക്കി ബംഗാളിൽ നിന്നും ഒരു ട്രെയ്നിൽ കയറി പുറപ്പെട്ടു..
അങ്ങനെ ഞാൻ പാലക്കാട് വന്നു.. രാത്രി ആഹാരം കഴിക്കാൻ തട്ട് കടയിൽ നിന്നപ്പോൾ രണ്ട് പേർ എന്റെ പുറകെ കൂടി.. പേടിച്ചു അവിടെ നിന്നും ഓടിയ ഞാൻ കാലു തെറ്റി താഴേക്കു വീണു… പിന്നെ എനിക്ക് ഓർമ വന്നത് ഇന്നലെയാണ് ..
ശെരി അവിടുത്തെ അഡ്രസ് താ.. നമ്മക്ക് തിരക്കി നോക്കാം
ആയോ ചേച്ചി എന്റെ കൈയിൽ അഡ്രസ് ഒന്നും ഇല്ല..
പിന്നെ എങ്ങനെ നിന്റെ ബാപ്പുവിന്റെ വീട് കണ്ടു പിടിക്കും..
അത് അറിയില്ല..
മം പോട്ടെ നീ വിഷമിക്കാതെ.. എല്ലാത്തിനും ഒരു വഴി ദേവി കാണിച്ചു തേരും..
ഞാൻ ഫോൺ എടുത്ത് ചേട്ടന്റെ മെസ്സേജ് വല്ലോം ഉണ്ടോന്നു നോക്കി..
ചേച്ചി എനിക്ക് ബാത്‌റൂമിൽ പോകണം.. മുൻപ് കഞ്ഞി കുടിച്ചിട്ട് വാ കഴുകിയില്ല.. പിന്നെ മൂത്രവും ഒഴിക്കണം…
നീ തന്നെ നടക്കത്തില്ലേ ഇപ്പോൾ..
നടക്കും പക്ഷേ നന്നെ നടന്നാൽ കാലിനു ഭയങ്കര വേദനയാ..
മം ശെരി വാ.. ഗ്രീഷ്മ അവളുടെ കൈയിൽ പിടിച്ചു ബാത്‌റൂമിൽ കൊണ്ട് വിട്ടു.
ഗ്രീഷ്മയ്ക്കു അവളുടെ കൂടെ ബാത്‌റൂമിൽ കയറാൻ നാണം കാരണം വെളിയിൽ നിന്നു..
തിരിച്ചു വന്ന അവളുടെ കൈയിൽ പിടിച്ച് ബെഡിൽ കൊണ്ടിരുത്തി..
ചേച്ചി എന്തിനാ താഴെ കിടക്കുന്നത്.. ഞാൻ താഴെ കിടക്കാം..
വേണ്ട വേണ്ട.. നീ അവിടെ കിടക്ക്.. നിന്റെ മുറിവും ചതവും മാറുന്നത് ഒള്ളു.. താഴെ തറിലെ തണുപ്പാടിച്ചാൽ വേദന കൂടും.
എങ്കിൽ ചേച്ചി എന്റെ കൂടെ കട്ടിലിൽ കിടക്ക്.. ഇഷ്ടംപോലെ സ്ഥലമുണ്ട്..
മം ശെരി.. ഞാൻ തറയിൽ വിരിച്ച ബ്ലാങ്കറ്റ് എടുത്ത് കട്ടിലിൽ വച്ചു..അവിടെ നിന്നു