അവനെന്നെ കൊണ്ട് അവരെ മറികടന്നു പോയി, ആപ്പോൾ ഞാൻ എനിക്ക് വേണ്ടി കരഞ്ഞ മിഴികളെ അവിടെയെല്ലാം തിരഞ്ഞെകിലും ഫലമുണ്ടായില്ല..
***********************
അങ്ങനെ പിന്നെ ഒരു രണ്ടാഴ്ച ഞാൻ എങ്ങോട്ടും പോയില്ല. ഫോൺ റെഡി ആക്കാൻ പറ്റില്ലെന്ന് പറഞ്ഞു.. പക്ഷെ ഉള്ളിലെ ഡാറ്റാ എല്ലാം വേറൊരു ഫോണിലേക്ക് ആക്കാം ന്ന് ആ കടക്കാരൻ ചേട്ടൻ പറഞ്ഞപ്പോ, ജിഷ്ണു വിന് ദേഷ്യം ഇരട്ടിച്ചു, അവനെ പറഞ്ഞു മനസിലാക്കി, സെക്കന്റ് ഹാൻഡ് ഫോൺ ഒരണ്ണം വാങ്ങി.. അതും ജിഷ്ണു ആണ് തന്നത്..
അങ്ങനെ ഒരു വെള്ളിയാഴ്ച ഞാൻ എന്നും അവളെ കാണാറുള്ള അര മതിലിന്റെ ചോട്ടിൽ നിന്നു.. രണ്ടാച്ചക്ക് ശേഷം ഞാൻ വീണ്ടും അവളെ കണ്ടു, കൂടെ ആ കൂട്ടുകാരി ഉണ്ട്, അത് കണ്ട് അല്പം ദേഷ്യം നിക്കും വന്നെങ്കിലും പുറത്തുക്കട്ടിയില്ല.. ആ സുറുമ എഴുതിയ മിഴികളിൽ എന്നും കാണാറുള്ള തളക്കമില്ല, അഴകേത്തും സുറുമയില്ല. ന്നാൽ ന്നേ കണ്ടതും ആ കണ്ണുകൾ വിടർന്നു, ഒരു പുഞ്ചിരി എവിടെനിന്നോ..അവളെന്നെ മറികടന്നു പോയതും ഞാൻ നോട്ടം വിടാതെ അവളെ തന്നെ നോക്കി, പെട്ടന്ന് അവളൊന്ന് നിന്നു. പിന്നെ കയ്യിലെ ബുക്കിൽ എന്തൊക്കെയോ കാട്ടി, ന്റെ അടുത്തേക്ക് വന്ന് ഒരു കുറി നിക്ക് തന്നവൾ പെട്ടന്ന് നടന്നു നീങ്ങി.
“”തിങ്കളാഴ്ച എനിക്കൊരുകൂട്ടം പറയാൻ ഉണ്ട്.. വരണം…””
അത്ര മാത്രം അവളാ കുറിപ്പടിയിൽ ഉൾകൊള്ളിച്ചു.
പിന്നീട് ഉള്ള രണ്ട് ദിവസങ്ങൾ എങ്ങനെ കഴിച്ചു കുട്ടീന്ന് നിക്ക് അറിയില്ല.. പുലരാൻ വെമ്പുന്ന സുര്യനെ പോലെ ഞാനും ഈന്നേരങ്ങളിൽ വെമ്പൽ കൊള്ളുകയായിരുന്നു. സൂചിയിൽ കയ്യിട്ട് സമയം നീക്കിയും, വാനിൽ പറന്നു പോകുന്ന മേഘങ്ങളുടെ നിരക്കണക്ക് എടുത്തും ഞാൻ എന്തൊക്കെയോ ഭ്രാന്ത് ചെയ്തുകൊണ്ടിരുന്നു.
അങ്ങനെ കാത്തിരുന്ന ആ തിങ്കളാഴ്ച ദിനം എത്തി.
ന്റെ സ്ഥിര ഇരിപ്പിടമായ ആ അരമതിലിൽ ഞാൻ ഇപ്പ്രാവശ്യം കയറിയിരുന്നു, ന്റെ പ്രിയതമാക്കായി ആ വീഥിയിലേക്ക് നോക്കി കാത്തിരുന്നു.
************************
മറുവശത്തുനിന്ന് ന്തോ ശബ്ദം, ഞാൻ തിരിഞ്ഞു നോക്കി, നോക്കിയവേള ഞാൻ ആ മതിലിൽ നിന്നും ചാടിയിറങ്ങി. പെട്ടെന്നുണ്ടായ മുഖത്തെ അമ്പരപ്പ് വിടാതെ