ഉള്ളിലെ അമർഷം പുറത്ത് ചാടാതെ ദാസൻ ഇരുവരുമായും നല്ലൊരു ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചു.
രാമനും രോഹിണിക്കും കുറഞ്ഞ വാടകയിൽ തൻ്റെ തന്നെ പേരിലുള്ള ഫ്ളാറ്റിൽ ഒരു 2BHK ദാസൻ ഒപ്പിച്ച് കൊടുത്തു . എം ടെക് പാസായ രോഹിണിക്കു ബിനാമിപ്പേരിലുള്ള എൻജിനീയറിങ് കോളജിൽ ജോലി കൊടുക്കുകയും ചെയ്തു . ദാസൻ്റെ വിശ്വരൂപം അറിയാതെ അവർ അവൻ്റെ കഴിവുകളിൽ അത്ഭുതം കൂറി. എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന അവൻ്റെ സ്വഭാവമാണ് ഇതെല്ലാം പെട്ടെന്ന് നടക്കാൻ കാരണമെന്ന് അവർ കരുതി. അനാഥനായി ജനിച്ച് ഒരു മഠത്തിൽ വളർന്നവനാണ് താൻ എന്ന ദാസൻ്റെ കഥ വിശ്വസിച്ച അവർക്ക് അവനോടുള്ള മതിപ്പ് കൂടി. വീട്ടിൽ എല്ലാ വിശേഷങ്ങൾക്കും അവനെ അവർ ക്ഷണിച്ചു. ഞായറാഴ്ചകളിൽ അവർ ഒന്നിച്ച് കൂടി. ദാസനെ ഒരു കുടുംബാംഗം പോലെ ആയി.
തൻ്റെ പ്രദമ ശത്രുക്കളാരും ഇഹലോകവാസം വെടിഞ്ഞു പോയിട്ടില്ല എന്നത് ദാസന് സന്തോഷം പകർന്നു . തൻ്റെ ഉദ്ദേശ്യം നടത്താൻ ഉള്ള സ്റ്റെപ്പുകൾ അവൻ ആരംഭിച്ചു .
അവരുടെ ബന്ധത്തെ പറ്റി കൂടുതൽ അറിയാൻ രോഹിണിയുടെ കോളജിലെ തൻ്റെ കൂട്ടുകിടപ്പുകാരി ആയ മീനയെ ദാസൻ ചട്ടം കെട്ടി. ഭർത്താവ് കിടപ്പിലായ ചെറുപ്പക്കാരി മീന ആശ്രമത്തിൽ വച്ചാണ് ദാസൻ്റെ ചൂടറിയുന്നത്. പിന്നീട് ദാസൻ അവൾക്ക് യോഗ്യത ഇല്ലാതിരുന്നിട്ടും കോളജിൽ ജോലി തരമാക്കി. അതിൻ്റെ നന്ദി ആവശ്യപ്പെടുമ്പോൾ എല്ലാം മീന തന്നു കൊണ്ടിരുന്നു. ഭർത്താവ് മരണത്തിന് കീഴ്‌പ്പെടുമ്പോൾ മീന ദാസൻ്റെ ഒരടിമയായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ആവശ്യപ്പെട്ടപ്പോൾ വളരെ വേഗം തന്നെ രോഹിണി യുമായി സൗഹൃദം മീന സ്ഥാപിച്ചു.
4 മാസങ്ങൾ കടന്ന് പോയി.
സേഫ്റ്റി വർക്ക്ഷോപ്പ്ൻ്റെ ഭാഗമായി ദാസന് 1 മാസത്തോളം കൽക്കട്ടയിൽ പോകേണ്ടി വന്നു. അത്രയും നാൾ ലീവ് കിട്ടാൻ സാധ്യത ഇല്ല എന്നറിഞ്ഞ രോഹിണി മീനയുടെ കൂടെ നിൽക്കാൻ തീരുമാനിച്ചു. തന്നെ എയർപോർട്ടിൽ കൊണ്ട് പോകാനും പോകുന്ന വഴി രോഹിനിയെ മീനയുടെ ഫ്ളാറ്റിൽ കൊണ്ട് വിടാനും രാമൻ ദാസൻ്റെ സഹായം തേടി. മീനക്ക് രോഹിനിയെ അടുത്തറിയാൻ നല്ലൊരു സന്ദർഭം കിട്ടിയല്ലോ എന്ന് ദാസൻ കരുതി.