പുതിയതായി അവർ തുടങ്ങിയ ജീവിതത്തിന്റെ ഉയർച്ച എന്നാവണം അവരുടെ സൂപ്പർ മാർക്കറ്റ് ബിസ്സിനെസ്സ് പെട്ടന്ന് തന്നെ വളർന്നു. കേരളത്തിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും പുറമെ പുറം രാജ്യങ്ങളിലും അവർ തങ്ങളുടെ സാനിധ്യം തെളിയിച്ചു. തങ്ങളുടെ കൂടെ ആദ്യം മുതൽ ഉള്ള ഓരോരുത്തരെയും അർജുനും കിച്ചുവും കൂടി ഓരോ സ്ഥലങ്ങളിലും ഉള്ള ബിസ്സിനെസ്സ് നോക്കി നടത്തുവാൻ ഏൽപ്പിച്ചു. കേരളത്തിൽ അർജുനും ദുബൈയിൽ കിച്ചുവും തങ്ങളുടെ ബിസ്സിനെസ്സ് ഏറ്റെടുത്തു. കുട്ടികളെ നാട്ടിൽ തന്നെയുള്ള ഉയർന്ന ഒരു ബോര്ഡിങ് സ്കൂളിൽ ചേർത്ത്. തനിക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കണം എന്നും അത് കിട്ടിയാൽ ഒരിക്കലും തന്നെ പോലെ ആയുധം എടുക്കില്ല എന്നും ആയിരുന്നു അർജുന്റെ വാദം.
ഇതേ സമയം ആരതി പോണ്ടിച്ചേരിയിൽ ഒരു ഹോസ്പിറ്റൽ ഓപ്പൺ ചെയ്തു. “Arun memorial multi സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ” അവിടെ എത്തുന്ന ആർക്കും ഒരു പൈസ പോലും ഉണ്ടാക്കാതെ ചികിത്സ അതായിരുന്നു അവളുടെ ഹോസ്പിറ്റലിന്റെ പ്രത്യേകത. ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാ മാസവും തന്റെ കുടുംബത്തെ കാണാൻ അവളും കേരളത്തിലേക്ക് എത്തും. അർജുൻ തന്നെയായിരുന്നു അവളെ കൂട്ടികൊണ്ട് വരുന്നത്. തനിച്ചു വരാം എന്ന് പറയും എങ്കിലും അവൻ അതിനു സമ്മതിച്ചിരുന്നില്ല.
അങ്ങനെ വർഷങ്ങൾ കടന്നുപോയി എല്ലാം പഴയതുപോലെ തന്നെ കടന്നുപോവുന്നു. ഇടക്ക് യാത്രകൾ പോവുന്നത് ഇഷ്ടമുള്ള സൂസനെ യാത്രകൾ കൊണ്ടുപോകുന്നത് അവനും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പണ്ട് ചെയ്തതിനൊക്കെ ഒരു പരിഹാരം അതായിരുന്നു എല്ലാവരുടെയും മുന്നിൽ അർജുന്റെ ജീവിതം. അങ്ങനെ പതിവുപോലെ തന്നെ ഊട്ടിക്ക് യാത്രപോവാൻ തയ്യാറാവുന്ന അർജുനെയും സൂസനെയും ആണ് ആദ്യം കണ്ടത്
ഫ്ലാഷ്ബാക്ക് എന്റെ
” അല്ല പെണ്ണെ ഞാൻ എണീക്കാൻ കുറച്ചു വൈകിയതിനു കിടന്ന് കയർ പൊട്ടിച്ചിട്ട് നീ ഇതെന്ത് കാണിക്കുവാ വരുന്നില്ലേ? ”
കാത്തുനിന്നിട്ടും സൂസൻ വരാത്തത് കൊണ്ട് നിന്ന് മുഷിഞ്ഞ അർജുൻ അവളെ വിളിച്ചുകൊണ്ടു ചോദിച്ചു.
“ദേ വരുവാ അജു. ഒരു അഞ്ചു മിനിറ്റ് അച്ചു ചേച്ചി വിളിച്ചു സംസാരിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല.”