ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ സി. ഐ. ദീപക്കിനൊപ്പം അദ്ദേഹം സംഭവസ്ഥലത്തേക്ക് തിരിച്ചു. ചുറ്റും പച്ചപ്പ് വിരിച്ച പരവതാനിയിലൂടെ മനോഹരമായ പണിതീർത്ത ഒരു ചിത്രം പോലെ തോന്നിക്കുന്ന ആ പ്രകൃതി ഭംഗിയാർന്ന റോഡിലൂടെ പോലീസ് വാഹനം രണ്ട് അകമ്പടി വാഹനങ്ങളുടെ സംരക്ഷണവലയത്തിൽ കുതിച്ചു പാഞ്ഞു.
” ദീപക് എന്തായെടോ കാര്യങ്ങൾ ?!!!”” കേസ് നോക്കിക്കൊണ്ടിരുന്നു ഹർഷൻ സി ഐ യോട് ചോദിച്ചു,
“”സാർ മൂന്നുപേരുടെ സ്കൾട്ടാണ് കിട്ടിയിരിക്കുന്നത് , അതിലൊന്ന് ഒരു വീക്ക് ആയിട്ടേ ഉള്ളൂ എന്ന് തോന്നുന്നു, പൂർണ്ണമായി സ്കൾട്ടായി മാറിയിട്ടില്ല.ജീർണ്ണിച്ച അവസ്ഥയിലാണ്, മറ്റ് രണ്ട് സ്കൾട്ടും പഴയതാണ്, കാലപ്പഴക്കം ഫോറൻസിക് റിപ്പോർട്ട് വന്നാലേ മനസ്സിലാകൂ, “” , ദീപക് പറഞ്ഞു നിർത്തി,
“ഇതെല്ലാം റിപ്പോർട്ടിൽ ഉണ്ടല്ലോ വാട്ട് ഈസ് ദി ന്യൂ അപ്ഡേഷൻ ?!!”” ഹർഷൻ വീണ്ടും ചോദിച്ചു,
“മോതിരം വിരൽ ഇല്ലാത്തതും, തലയോട്ടിയിലെ ആ സ്ക്രാച്ച് അതും മൂന്നിനും ഒരുപോലെയാണ് .അതാണ് സാർ ഞങ്ങൾ ഇതൊരു കൊലപാതക പരമ്പര ആണെന്ന് സംശയിക്കുന്നത്,”
” സംശയിക്കുന്നതോ!! “” ഇടയിൽ കയറി ഹർഷൻ വീണ്ടും ചോദിച്ചു,
” അല്ല സാർ കൊലപാതക പരമ്പരയാണ് ” പിന്നെ……
“പിന്നെ?!! പിന്നാലെ ഹർഷന്റെ ചോദ്യമെത്തി.
“സർ ഒരു ന്യൂ അപ്ഡേഷൻ, ഉണ്ട് !””” നമ്മൾ ആ സ്ഥലത്തിൻറെ ഉടമയെ അന്വേഷിച്ചായിരുന്നു! അതൊരു “അബ്ദുറഹിമാൻ” എന്നയാൾ തൻറെ മകൾക്ക് നൽകിയ സ്ഥലമാണ് ,!
“വോ യിസ് മിസ്റ്റർ അബ്ദുറഹ്മാൻ?!!””
” സർ അദ്ദേഹം ഒരു രാഷ്ട്രീയ നേതാവോക്കായിരുന്നു, പക്ഷേ കുറെ വർഷങ്ങളായി ഇപ്പോൾ ഒന്നിനുമില്ല. അദ്ദേഹം എന്തോ തീർത്ഥാടനത്തിനു പോയതാണ് . വിവരങ്ങൾ ഒന്നുമില്ല.”
” ഫാമിലിയോട് ഒന്നും ചോദിച്ചില്ലേ ?!!””
“സാർ അദ്ദേഹം നോർമലി കുറച്ചുകാലമായിട്ട് അങ്ങനെ പോകുന്ന ആളാണ്,””
“എം, ” പിന്നെ താൻ മിസ്സിംഗ് കേസ് വല്ലതും അന്വേഷിച്ചോ?!”
” സർ ഫോറൻസിക് റിപ്പോർട്ട് വന്നാൽ മാത്രമേ ഏത് ടൈം റൈൻജിൽ ഉള്ള മിസ്സിംഗ് ആണെന്ന് മനസ്സിലാവുള്ളു,”
” എസ് …എസ്” “” ഈ അബ്ദുറഹ്മാന്റെ മകൾ,”?!