“എന്റെ പേര് ആഷിന അഷ്റഫ്….””
ആ സ്ത്രീ തന്റെ പേര് പറഞ്ഞു.ഇവിടെ താമസിക്കാൻ വന്നിട്ട് ഞാൻ ഇതുവരെ ഈ സ്ത്രീയെ കണ്ടിട്ടില്ല…
” ഇവിടെ ഇന്ന് താമസിന് വന്നതാ ഞാൻ. അപ്പോൾ ഇവൾ അവിടെ ആരെയോ നോക്കി നിൽക്കുന്നത് കണ്ടു അങ്ങനെയാ ഞാൻ ഇവളുമായിട്ട് പരിചയമായത്… “”
ഞാൻ സംശയത്തോടെ നിൽക്കുന്നത് കണ്ട് അവർ എന്നോട് പറഞ്ഞു. അപ്പോൾ ഇവർ അയൽവാസിയാണ്. ഞാൻ കരുതി ഇവളുടെ കുടുംബത്തിൽ ആരെങ്കിലും ആകുമെന്ന്…
” എന്നാൽ ഞാൻ പോട്ടെ ഇത്താത്ത പിന്നെ വരാം.. “”
അവൾ അവരുടയായി പറഞ്ഞുകൊണ്ട് തിരിച്ച് ഫ്ലാറ്റിലേക്ക് തന്നെ വന്നു. ഇവൾ പെട്ടെന്ന് എല്ലാരുടെ അടുത്തും കമ്പിനിയാകും എന്ന് എനിക്ക് മനസിലായി. ഇപ്പോൾ ഇവൾക്ക് എന്റെ പേരറിയാം പക്ഷെ തിരിച്ചങ്ങനെയല്ലല്ലോ. ഞാൻ നേരെ അവളുടെ പിന്നാലെ കിച്ചണിലേക്ക് പോയി. എന്റെ സാന്നിധ്യം അറിഞ്ഞതു കൊണ്ടായിരിക്കണം അവൾ തിരിഞ്ഞു ഒന്ന് നോക്കി.
“എന്താ നിന്റെ പേര്……..””
ഞാൻ അല്പം കനത്തിൽ തന്നെ ചോദിച്ചു. പക്ഷേ അവൾ ഒന്നും എന്നോട് പറഞ്ഞില്ല തിരിച്ച് അവൾ ചെയ്തു കൊണ്ട് നിന്ന ജോലിയിൽ ഏർപ്പെട്ടു.
“ചോദിച്ചത് കേട്ടില്ലേ…..””
ഞാൻ വീണ്ടും അല്പം ശബ്ദത്തിൽ തന്നെ ചോദിച്ചു.
” എന്തിനാ ഇപ്പ ന്റെ പേരറിയണ… ”
അവൾ തിരിഞ്ഞു എന്റെ മുഖത്ത് നോക്കി ചോദിച്ചു. ആ കണ്ണുകളിലെ തീക്ഷണമായ നോട്ടം എനിക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു.
” നീ എവിടെയെങ്കിലും ഇറങ്ങി പോയാലോ അല്ലെങ്കിൽ എന്തെങ്കിലും നിനക്ക് സംഭവിച്ചാലോ ഉത്തരവാദിത്വം പറയേണ്ടത് ഞാനല്ലേ അപ്പോൾ എനിക്ക് നിന്റെ പേര് അറിഞ്ഞല്ലെ പറ്റു……”
ഞാൻ പറഞ്ഞു. അവൾ എന്റെ കണ്ണുകളിലേക്ക് തന്നെ വീണ്ടും നോക്കുകയാണ്. അവളുടെ കണ്ണുകളിലെ കൃഷ്ണമണികൾ നിന്ന് തിളങ്ങുന്നത് ഞാൻ കണ്ടു…
” മധുരിമ…… ”
അവൾ എന്റെ കണ്ണുകളിൽ നോക്കി തന്നെയാണ് പറഞ്ഞത്. ആ പേരിനു എന്തോ പ്രത്യേകത ഉള്ളതായി എനിക്ക് തോന്നി. എന്റെ പേര് അവൾക്ക് നേരത്തെ തന്നെ അറിയാവുന്നതുകൊണ്ട് ഞാൻ എന്റെ പേര് പറയാൻ നിന്നില്ല. പുറത്ത് സോഫയിൽ വന്നിരുന്നു. ഇവളുടെ വീട് എവിടെയാണ്? ഇവൾക്ക് വീട്ടുകാർ ഒന്നുമില്ലേ. ഇതുവരെ ആരും ഇവളെ തിരക്കി വന്നിട്ടില്ല. ചിലപ്പോൾ ഇവൾ അനാഥ വല്ലതും ആയിരിക്കുമോ. എന്റെ മനസ്സിൽ പലചോദ്യങ്ങളും വന്നുകൊണ്ടിരുന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. അവളോട് ചോദിച്ചാൽ എല്ലാം അറിയാം പക്ഷേ ഞാൻ ചോദിക്കില്ല. എന്റെ ജീവിതം നശിപ്പിച്ചവള കാര്യങ്ങൾ അറിയാൻ എനിക്ക് കഴിയില്ല. നാളെ തൊട്ട് ഓഫീസിൽ പോകണം എന്തായാലും നാണം കെടും. കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല. ജോലി ചെയ്താൽ മാത്രമേ ഇനി അങ്ങോട്ടുള്ള ചിലവുകൾ നടന്നു പോകുകയുള്ളൂ. ഞാൻ എണീറ്റ് ബാൽക്കണിയിൽ പോയി നിന്നു. സൂര്യൻ തീജ്വാല പോലെ അങ്ങ് ദൂരെ മാഞ്ഞുപോകുന്നു. റോഡിൽ ചിലർ ജോലികൾ