ഒരവസരം ഒത്തു വന്ന സന്തോഷത്തിൽ എന്തൊക്കയോ ആലോചിച്ചുറപ്പിച്ച് ഹേമ വീട്ടിലേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോ മയൂന്റെ കോള് വന്നു, ആദ്യം എടുക്കണ്ടന്ന് കരുതിയെങ്കിലും വീണ്ടും വിളിച്ചപ്പോൾ കോള് എടുത്ത്
ഞാൻ : മം.. എന്താ?
മയൂഷ : വഴക്കാണോ?
ഞാൻ : ഓ….നിന്നോട് വഴക്കിടാൻ ഞാൻ നിന്റെ ആരാ?
മയൂഷ : ഹമ്… സോറി
ഞാൻ : എന്തിന്?
മയൂഷ : ഇന്നലെ അങ്ങനെ പറഞ്ഞതിന്
ഞാൻ : മം…
മയൂഷ : ഇന്നലെ പിന്നെ വിളിച്ചിട്ട് നീ എന്താ ഫോൺ എടുക്കാതിരുന്നത്
ഞാൻ : സൗകര്യമില്ലായിരുന്നു
മയൂഷ : ഓ… ജാഡ
ഞാൻ : ആ അതെ, അല്ല രാവിലെ ഞാൻ വിളിച്ചപ്പോ നീ എവിടായിരുന്നു?
മയൂഷ : അത് ഫോൺ വീട്ടിലായിരുന്നു
ഞാൻ : എവിടെപ്പോയിരുന്ന്?
മയൂഷ : മഞ്ജുന്റെ വീട് വരെ പോയതാടാ
ഞാൻ : മം… വേറെ എങ്ങും പോയില്ല?
ചിരിച്ചു കൊണ്ട്
മയൂഷ : നീ എന്താടാ ഒരുമാതിരി പോലീസുകാരെപ്പോലെ, ഞാൻ വേറെ എവിടെപ്പോവാൻ
ഞാൻ : ആണല്ലേ, എന്നാ നീ ഒരു കാര്യം ചെയ്യ് നിന്റെ വാട്സാപ്പ് ഒന്ന് നോക്ക്
വാട്സ്ആപ്പിൽ റാഫി അയച്ചു തന്ന ഫോട്ടോ അയച്ചു കൊടുത്ത് മയൂന്റെ മറുപടിക്കായി ഞാൻ കാത്തിരുന്നു, ഫോട്ടോ കണ്ട് എന്ത് പറയണമെന്നറിയാതെ കുറച്ചു കഴിഞ്ഞ്
മയൂഷ : ഡാ അത്….
ചിരിച്ചു കൊണ്ട്
ഞാൻ : എന്തേയ് ഒന്നും പറയാനില്ലേ
മയൂഷ : അതല്ല…
ചിരിച്ചു കൊണ്ട്
ഞാൻ : ഏതവനാ അത് കാണാനൊക്കെ അടിപൊളിയാണല്ലോ
മയൂഷ : ഇത് നീ വിചാരിക്കുന്ന പോലെയല്ല
ഞാൻ : അതിന് ഞാനൊന്നും വിചാരിച്ചില്ലല്ലോ
മയൂഷ : ഞാൻ പറയുന്നത് ഒന്ന് കേൾക്ക്
ഞാൻ : ആ നീ പറഞ്ഞോ ഞാൻ കേൾക്കുവല്ലേ
മയൂഷ : അത് ഷോപ്പിലെ ഓണറുടെ മകനാണ്, ആ കൂടെയുള്ള പെൺക്കൊച്ച് വിളിച്ചപ്പോ ഞാൻ കൂടെ ചെന്നതാ
ഞാൻ : ആഹാ പുളിങ്കൊമ്പാണല്ലോ, പിന്നെയെന്താ ഞാൻ വിളിച്ചപ്പോ ഫോൺ എടുക്കാതിരുന്നത്?