എയർ ഫോഴ്സ് ജീവിതത്തിൽ നിന്ന് റിട്ടയർ ആയപ്പോൾ ചെറിയച്ഛനും കുടുംബവും നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്തതിനാൽ ഞാൻ ഡൽഹിയിൽ തനിച്ചായി. പക്ഷെ നല്ല ജോലിയുള്ളതിനാൽ ഞാൻ അവിടെ തന്നെ നിന്നു. പിന്നെ ഞാൻ സമ്പാദിച്ചിട്ടു വേണ്ട പാലക്കാട് (കൊടുവായൂർ) ജന്മിയായ പുത്തൻപുരയ്ക്കൽ വാസുദേവൻ മേനോന് കുടുംബം പുലർത്താൻ.
അച്ഛനും എന്റെയമ്മ വനജയും പിന്നെ ചേച്ചി ആരതിയുമടങ്ങുന്ന കുടുംബം. ചേച്ചി കല്യാണം കഴിഞ്ഞിട്ടിപ്പോ 7 കൊല്ലമായി. ചേച്ചിയിപ്പോ തൃശൂർ ആണ്. അളിയൻ തൃശൂർ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആണ്. കുട്ടികൾ ഇതുവരെ ആയിട്ടില്ല, അത് മാത്രമാണ് ഞങ്ങളുടെ കുടുംബത്തിലുള്ള ഏക വിഷമം.. ഇപ്പൊ 6 മാസമായി നാട്ടിൽ പോയി വന്നിട്ട്. കൊല്ലത്തിൽ ഉത്സവത്തിന് ഒരു 2 ആഴ്ച അവധിയെടുത് പോകും.പിന്നെ ഇടയ്ക്ക് കൂടുതൽ ദിവസം ലീവ് ഉണ്ടെങ്കിൽ പോയി പിന്നെ ഇപ്പൊ ഈ ഫേസ്ബുക്കും വാട്സാപ്പും വീഡിയോ കോളും ഒക്കെ ഉള്ളത് കൊണ്ട് എല്ലാരും അടുത്തുള്ള പോലെയാണ്.
ഞാൻ ഇവിടെ അത്യാവശ്യത്തിനു തരികിടയും വലിയും കുടിയും ബാച്‌ലർ ലൈഫും ഒക്കെ ആസ്വദിച്ചു കാര്യങ്ങൾ നല്ല സ്മൂത്ത് ആയി പോകുമ്പോൾ ആയിരുന്നു കുറച്ചു ദിവസം മുമ്പുള്ള അമ്മയുടെ ആ ഫോൺ കാൾ.
അമ്മ : ഹലോ
അഖി : ഹെലോ അമ്മ… നേരത്തെ വിളിച്ചതല്ലേ… ഇപ്പൊ പത്തായില്ലേ…എന്തേലും മറന്നോ പറയാൻ…
അമ്മ : ഡാ ഒരു പ്രധാന പെട്ട കാര്യം വിട്ടു പോയി….മ്മുടെ വടക്കേലെ ദാസേട്ടനില്ലേ…
ഞാൻ : ആ ദാസേട്ടനു എന്തു പറ്റി…..
അമ്മ : ദാസേട്ടന് ഒന്നും പറ്റിയിട്ടില്ല… ദാസേട്ടന്റെ ഭാര്യയില്ലേ… സീമ….. അവർക്കൊരു നിന്റെ ഒരു ഹെല്പ് വേണം….
ഞാൻ : സീമ ടീച്ചറോ…. ഞാൻ എന്ത് ചെയ്യാനാ….
അമ്മ : ഡാ സീമയ്ക്ക് എന്തോ ഒരു പ്രൊമോഷൻ വന്നിട്ടുണ്ട്. പക്ഷെ അതിന്റെ പരീക്ഷയോ സെമിനാറോ മറ്റൊ അങ്ങ് ഡൽഹിയിൽ ആണത്രേ…. ഒരു 10 ദിവസമെങ്കിലും ഉണ്ടാവും…. അവർക്ക് അവിടെ ആരും പരിചയമില്ലെടാ..