ബന്ധങ്ങൾ മെച്ചപ്പെടുന്നു.
നാട്ടിൽനിന്ന് വന്നിട്ട് ഒന്നര മാസമാവാറായി. ഇനി ഒരു രണ്ടാഴ്ചയിൽ നാട്ടിൽ പോകണം. ഈയാഴ്ച്ച രണ്ടുപരീക്ഷകളുണ്ട്. പഠിക്കാനിരുന്നു അറിയാതെ ഉറങ്ങിപ്പോയി. ജീവിതത്തിൽ ഏറ്റവും സുഖമുള്ള ഉറക്കം പരീക്ഷാനാളുകളിലാണല്ലോ.
അലാറം അടിക്കുന്ന ശബ്‌ദം കേട്ടാണുണർന്നത്. സമയം എന്തായി എന്ന ഒരു നിശ്ചയവുമില്ല. രാവിലെ അലാറം അടിക്കുമ്പോൾ എഴുന്നേൽക്കാൻ വേണ്ടി ഫോൺ ദൂരെയാണ് വച്ചതു. ഫോൺ എടുത്തു ബെഡിൽ ഇരുന്നു. അലാറമല്ല, ഫോൺ കാൾ ആണ്. അറിയാത്ത നമ്പർ. ഫോൺ അറ്റൻഡ് ചെയ്തു ബെഡിൽ തന്നെ കിടന്നു. ” ഹലോ… ഹലോ…” മറു തലക്കൽ ശബ്‌ദമില്ല.
രണ്ടു മൂന്നു തവണ ഹലോ പറഞ്ഞിട്ടും മറുപടിയില്ല…. റോങ്ങ് നമ്പർ ആയിരിക്കും… ഫോൺ വച്ച് ഞാൻ കിടന്നു. ഒരു മിനിറ്റ് ആയില്ല… വീണ്ടും റിങ് ചെയ്യുന്നു…
“ഹലോ … ഹലോ …”
“ഹലോ… കുട്ടനല്ലേ…?”
“അതെ… ആരാ…?” ഉറക്കച്ചവയിൽ ശബ്ദം കേട്ടിട്ട് എനിക്കുമനസ്സിലായില്ല.
“മനസ്സിലായില്ലേ?? ഞാൻ ടീച്ചറാ… മുനി ടീച്ചർ.”
ഉറക്കത്തിന്റെ ആലസ്യത്തിൽ ഞാൻ എല്ലാം മറന്നിരുന്നു. ടീച്ചറാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോൾ പൊടുന്നനെ നെഞ്ച് പട പടാ ഇടിക്കാൻ തുടങ്ങി.
“എന്തിനാ വിളിച്ചേ? എന്താ വിശേഷം?”
“ചുമ്മാ… എന്തൊക്കെ വിശേഷം?”
“നല്ല വിശേഷം…”
“ഡിന്നർ കഴിച്ചോ?”
“അതെ…”
“കിടന്നിരുന്നോ ?”
“അതെ”
“ഓഹോ… ഉറക്കം കെടുത്തിയോ ഞാൻ? സോറി!!”
“സാരമില്ല…. എന്തിനാ ഇപ്പൊ വിളിച്ചേ??”
“വെറുതെ വിളിച്ചതാണ്… സുഖമല്ലേ എന്ന് ചോദിക്കാം എന്ന് കരുതി…” ഞാൻ മൊബൈലിൽ സമയം നോക്കി… 11:30.
“ചേട്ടനില്ലേ അവിടെ? ഉറങ്ങിയോ?”
“ചേട്ടനില്ല… ഞാൻ എന്റെ വീട്ടിലാ… എന്റെ അമ്മയുടെ വീട്ടിൽ.”
“ഓഹോ അത് ശെരി… ലിസിമ്മ പറഞ്ഞിരുന്നു… ടീച്ചർ പോകുമെന്ന്.”
“ഒരാഴ്ച്ച ഇവിടെ നിൽക്കാൻ വന്നു. ”
“അപ്പോൾ ചേട്ടൻ?”
“ചേട്ടന് വീണ്ടും മദ്രാസിലേക്ക് പോയി. ഒരാഴ്ച്ച കഴിഞ്ഞേ വരൂ…”
“അത് ശെരി…ടീച്ചർ കിടന്നില്ലേ?”
“കിടന്നിരുന്നു… ഉറക്കം വന്നില്ല… കുട്ടനെ ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി… പോകുന്നതിന്റെ രണ്ടു നാൾ മുമ്പ് കണ്ടതല്ലേ… പോകുന്ന ദിവസം കാണാനും പറ്റിയില്ല… എന്നാ ഇനി നാട്ടിലേക്ക്?”