ഇന്ന് തീയതി ഇരുപത്. പരീക്ഷകളെല്ലാം കഴിഞ്ഞു. റൂമിലെത്തി ഞാൻ ടീച്ചറെ ഒന്ന് വിളിക്കാം എന്ന് കരുതി. എന്നാൽ ഫോൺ എടുക്കുന്നില്ല. പല തവണ വിളിച്ചിട്ടും മറുപടിയില്ല. നാളെയാണ് നാട്ടിൽ പോകുന്നത്. ടീച്ചർ വീട്ടിലുണ്ടോ ഇല്ലേ എന്നൊന്നും അറിയില്ല. ലിസിമ്മ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഒന്നും പറഞ്ഞിട്ടുമില്ല. ഒരു ഇരുപതു തവണയെങ്കിലും വിളിച്ചിട്ടുണ്ടാകും ഞാൻ. റിങ്ചെയ്യുന്നുണ്ട്. അറ്റൻഡ് ചെയ്യുന്നില്ല. ടീച്ചർ ഒരു പക്ഷെ തീയതി മറന്നിട്ടുണ്ടാകും. പരീക്ഷയാണെന്ന് കരുതിയാവും അറ്റൻഡ് ചെയ്യാത്തത്. എന്തായാലും വീട്ടിലെത്തുമ്പോൾ ടീച്ചർ അവിടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.
ഫോൺ ബെഡിൽ വച്ച് അൽപനേരം കിടന്നതേ ഓര്മയുള്ളു. പരീക്ഷയുടെ ക്ഷീണത്തിൽ അറിയാതെ ഞാൻ ഉറങ്ങിപ്പോയി.
ഞെട്ടി ഉണർന്നപ്പോൾ നേരം രാത്രി ഒരുമണി. പെട്ടെന്ന് ഫോൺ കയ്യിലെടുത്തു. കോളുകൾ ഒന്നും വന്നിട്ടില്ല. എന്തായാലും ഇനി വിളിക്കണ്ട. വീട്ടിൽ എത്തിയാൽ അറിയാമല്ലോ. മാസങ്ങളോളം ക്ഷമിച്ചില്ലേ. ഒരുനാൾ കൂടിയല്ലേ.
ഫ്രിഡ്ജിൽ അല്പം ജ്യൂസും പിസയും ഉണ്ടായിരുന്നത് കഴിച്ചു. നാളെ എഴുന്നേറ്റിട്ടു പാക്ക് ചെയ്യാം. വീണ്ടും കിടന്നുറങ്ങി. ഒരു സുഖമാർന്ന ഒരുപാടു പ്രതീക്ഷകളെ താലോലിച്ചുകൊണ്ടുള്ള ഉറക്കം. ജീവിതത്തിൽ അൽപമായി മാത്രം കിട്ടുന്ന ഒരു ഭാഗ്യം. മനസ്സിലുള്ള പ്രതീക്ഷകളും ടെൻഷനും വച്ചു നോക്കിയാൽ കുറച്ചു വരാൻ പാടില്ല. എന്നാൽ, പരീക്ഷ ക്ഷീണം കൊണ്ട് അറിയാതെ പെട്ടെന്ന് തന്നെ വീണ്ടും ഉറങ്ങിപ്പോയി.