അൽപ നേരത്തെ ആലോചനയ്ക് ശേഷം കിച്ചു പറഞ്ഞു,,
“എങ്കിൽ ഒരു കാര്യം ചെയ്യാം,, ദേ,, ഇവിടുന്ന് നേരെ പിന്നോക്കം പോയാൽ അടുക്കള ഭാഗം എത്തുന്നതിനു മുന്നേ ഒരാൾക്ക് മാത്രം കടന്നു പോകാൻ പാകത്തിലുള്ള ഒരു ഗേറ്റ് ഉണ്ട്, അതിലൂടെ പുറത്തേക്കു കടന്നാൽ ഒരു ചെമ്മൺ പാതയാണ്, അത് മുറിച്ചു കടന്നാൽ എത്തുന്നത് നമ്മുടെ അയ്യർ സാറിൻറെ തോട്ടത്തിലേക്കും,, ഞങ്ങൾ അവിടെ സേഫ് ആയിരിക്കും,, പിന്നെ കല്യാണം പ്രമാണിച്ചു തോട്ടത്തിലെ പണിക്കാർക്കെല്ലാം രണ്ടു ദിവസം അവധിയാണ് അതുകൊണ്ടു നമ്മളെ ശല്യപ്പെടുത്താൻ അവിടെ ആരും കാണില്ല,,,
‘കിച്ചു’ വിവേകപരമായ ആ ആശയം പറഞ്ഞു തീർത്തതും, അവർ ഇരുവരും നാണത്തോടെ,, മുഖത്തോടെ മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു, ആ ‘പുഞ്ചിരിക്ക്’ അവ്യക്തമായ എന്തൊക്കെയോ അർഥങ്ങൾ ഉണ്ടായിരുന്നു, ചിലപ്പോൾ അവർക്കു മാത്രം മനസ്സിലാകുന്ന ചില വികാരങ്ങൾ ആ പുഞ്ചിരിയിൽ അടങ്ങിയിരുന്നു!!
അതേ!! അടക്കാനാവാത്ത കൊതിയും, ദാഹവും, ആവേശവുമെല്ലാം ആ ചെറു പുഞ്ചിരിയിൽ അടങ്ങിയിട്ടുണ്ടാകാം !!
കിച്ചുവിനൊപ്പം തോട്ടത്തിലേക്ക് നടന്നു തുടങ്ങവേ ‘ചിത്ര’ പെട്ടെന്ന് എന്തോ ഓർത്തെടുത്ത് പോലെ ഒന്ന് നിന്നു,,
കിച്ചു തൻ്റെ നേർക്കു നോക്കിയപ്പോൾ ‘അവൾ’ “അത്,, മഹി,, മഹി എങ്ങാനും എന്നെ അന്വേഷിച്ചാൽ ??”,,,
അതിൽ വലിയ കഴമ്പില്ലെന്ന് കിച്ചുവിന് തോന്നിയെങ്കിലും, ഇങ്ങനെ ഒരു പെണ്ണിനെ ആസ്വദിക്കുമ്പോൾ,അവൾ നിറഞ്ഞ മനസ്സോടെ, അവൾക്കും കൂടി നിർഭയം ആസ്വദിക്കാൻ പറ്റുന്ന ചുറ്റുപാടിൽ വേണമെന്ന് അവനും നിർബന്ധമുണ്ടായിരുന്നു, അതിനാൽ ചിത്രയുടെ മനസ്സമാധാനത്തിനു വേണ്ടി അവൻ മഹിയെ പുറത്തു വരാത്ത രീതിയിൽ തടയിട്ടേക്കാം എന്ന് ഉറപ്പു കൊടുത്തു കൊണ്ട് വീട്ടിലേക്കു തിരിച്ചു നടക്കാൻ തുടങ്ങി!!
വഴി മദ്ധ്യേ അവൻ ഒന്ന് തിരിഞ്ഞു നോക്കി, അപ്പോഴും അവനെ തന്നെ നോക്കി നിന്നിരുന്ന ‘ചിത്ര’ വാഴുവിൽ ഒരു ചുമ്പനം അവനു നേരെ പറത്തി വിട്ടു, ഞാൻ തോട്ടത്തിലേക്ക് പോകുവാ നീ പെട്ടെന്ന് വരണം എന്ന് ഒരു ആംഗ്യഭാഷയിലൂടെ പറഞ്ഞു കൊണ്ട് ‘ചിത്ര’ തോട്ടത്തിലേക്ക് തിരിഞ്ഞു നടക്കാൻ ആരംഭിച്ചു, തനിക്കു കൈവന്ന സൗഭാഗ്യത്തിൽ ഇപ്പോഴും പൂർണ വിശ്വാസം വരാതെ കിച്ചു മഹിയെ ലക്‌ഷ്യം വെച്ച് വീടിനകത്തേക്കും!!